റോഹ്തക്: ഹരിയാനയിലെ റോഹ്തകില്‍ 125 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി ബാങ്ക് കൊള്ളയടിച്ചു. ഹരിയാനയിലെ ഗോഹാന ടൗണ്‍ഷിപ്പിലെ പഞ്ചാബ് നാഷണല്‍ ബാങ്കാണ് അക്രമികള്‍ കൊള്ളയടിച്ചത്. ബോളിവുഡ് സിനിമ കണ്ട് പ്രചോദിതരായ കള്ളന്മാര് 125 അടിയോളം തുരന്നാണ് ബാങ്കിന്റെ സ്ട്രോങ് റൂമിലെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ചയോ ആകാം മോഷണം നടന്നത് എന്ന നിഗമനത്തിലാണ് പോലീസ്. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ബാങ്കിന് സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നാണ് മോഷ്ടാക്കള്‍ തുരങ്കം നിര്‍മിച്ചത്. 2.5 അടി വീതിയാണ് തുരങ്കത്തിനുള്ളത്. തുരങ്കം നിര്‍മിക്കുന്ന കാര്യം പുറത്ത് അറിയാതിരിക്കാന്‍ കെട്ടിടത്തിന്റെ ജനാലകള്‍ കാര്‍ഡ്ബോര്‍ഡ് കൊണ്ട് മറച്ചിരുന്നു. സ്ട്രോംഗ് റൂമില്‍ നിരീക്ഷണകാമറകള്‍ ഇല്ലാതിരുന്നതും മോഷ്ടാക്കള്‍ക്ക് സഹായകമായി.
സ്ട്രോങ് റൂമിലെ 360 ലോക്കറുകളില്‍ 90 എണ്ണം കള്ളന്മാര് തുറന്നു എന്ന് ബ്രാഞ്ച് മാനേജര്‍ ദേവീന്ദര്‍ മാലിക് പറഞ്ഞു. ഏറെ നാളത്തെ പ്ലാനിങ്ങിന് ഒടുവിലാണ് കവര്‍ച്ച നടന്നത് എന്ന് പോലീസ് കരുതുന്നു. അന്വേഷണത്തിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് വരെ ബാങ്കില്‍ എത്തിയവരെ കുറിച്ച് പോലീസ് നിരീക്ഷിച്ച് വരകിയാണ്. ബാങ്കിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
ബാങ്ക് കവര്‍ച്ച പുറത്തറിഞ്ഞതോടെ ബാങ്കില്‍ പണവും സ്വര്‍ണവും സൂക്ഷിച്ച ആളുകള്‍ സംഭവസ്ഥലത്ത് കൂട്ടംകൂടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: