ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയെ ക്ഷണിക്കാന്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയുടെ അനുമതി. ദല്‍ഹിയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബിജെപി. ഡിസംബറില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ നിലവില്‍ വന്നെങ്കിലും 46 ദിവസത്തിനു ശേഷം അവര്‍ രാജിവച്ചു. ജന്‍ലോക്പാല്‍ ബില്ല് നിയമസഭയില്‍ പാസാക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 31 സീറ്റായിരുന്നു ലഭിച്ചത്. എന്നാല്‍ മൂന്നു എംഎല്‍എമാര്‍ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ അംഗബലം 28 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം ദല്‍ഹി നിയമസഭ പിരിച്ചു വിട്ട ഗവര്‍ണറുടെ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
ദല്‍ഹിയിലെ മൂന്ന് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലങ്ങളില്‍ നവംബര്‍ 25ന് ജമ്മുവിലും ജാര്‍ഖണ്ഡിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനിടെയാണ് പുതിയം സംഭവവികാസം. കൃഷ്ണനഗര്‍, തുഗ്ളക്കാബാദ്, മെഹ്റൗളി എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: