പാറ്റ്ന: നാലുദിവസം നീണ്ടു നില്ക്കുന്ന ഛദ് പൂജയ്ക്ക് ബിഹാറിലെ ഭക്തസമൂഹം ഇന്നലെ തുടക്കമിട്ടു. സൂര്യാരാധനയുടെ ഭാഗമായ ഛദ് പൂജയുടെ ആദ്യ ദിനത്തില്‍ നദികളിലും തടാകങ്ങളിലുമൊക്കെയായി ആയിരങ്ങള്‍ വിശുദ്ധ സ്നാനംചെയ്തു.
ദീപാവലിക്കുശേഷമുള്ള ആറാം നാളിലാണ് ഛദ് പൂജ നടത്തുന്നത്. പൂജയുടെ ഭാഗമായി ഗോതമ്പ്, പാല്, പഞ്ചസാര, നേന്ത്രപ്പഴം, നാളികേരം തുടങ്ങിയവ സൂര്യന് മുന്നില്‍ സമര്‍പ്പിക്കും. സ്ത്രീകള്‍ തുടര്‍ച്ചയായി 36 മണിക്കൂര്‍ വ്രതമിരിക്കുന്നതും ചടങ്ങുകളില്പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: