ഹൈദരാബാദ്: സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ലിമിറ്റഡിലെ കോടികളുടെ വെട്ടിപ്പ് സംബന്ധിച്ച് പ്രാദേശിക കോടതി ഈ മാസം 30ന് വിധി പ്രഖ്യാപിക്കും. എല്ലാപ്രതികളെയും അന്ന് ഹാജരാക്കുവാന്‍ കോടതി ഉത്തരവിട്ടതായി സിബിഐ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.സുരേന്ദ്രന് പറഞ്ഞു.
കേസില്‍ 10 പ്രതികളാണുള്ളത്. സത്യം കമ്പ്യൂട്ടേഴ്സ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ബി. രാമലിംഗ രാജു, സഹോദരനും സത്യം മുന്‍ മാനേജിങ് ഡയറക്ടറുമായ ബി. രാമരാജു, മുന്‍ സിഎഫ്ഒ വഡ്ലമണി ശ്രീനിവാസ്, മുന്‍ പിഡബഌുസി ഓഡിറ്റര്‍മാരായ സുബ്രഹ്മണി ഗോപാലകൃഷ്ണന്, ടി. ശ്രീനിവാസ്, രാജുവിന്റെ മറ്റൊരു സഹോദരനായ ബി. സൂര്യനാരായണ രാജു, മുന്‍ ജീവനക്കാരായ ജി. രാമകൃഷ്ണ, ഡി. വെങ്കട്ട്പതി രാജു, ശ്രീശൈലം, സത്യം കമ്പ്യൂട്ടേഴ്സിലെ മുന്‍ ഇന്േറണല് ചീഫ് ഓഡിറ്റര്‍ വി.എസ്. പ്രഭാകര്‍ ഗുപ്ത എന്നിവരാണ് പ്രതികള്‍.
സത്യം തട്ടിപ്പ് കേസില്‍ ജൂണില്‍ വിചാരണപൂര്ത്തിയാക്കിയിരുന്നു. 216 സാക്ഷികളെ വിസ്തരിക്കുകയും 3038 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കമ്പനിയുടെ കണക്കുപുസ്തകങ്ങളില്‍ തിരിമറികള്‍ നടത്തി ലാഭം പെരുപ്പിച്ചുകാണിച്ചുവെന്ന് രാമലിംഗ രാജു കുറ്റസമ്മതം നടത്തിയതിനത്തെുടര്‍ന്ന് 2009 ജനുവരി ഏഴിനാണ് സത്യം കമ്പ്യൂട്ടേഴ്സ് കുംഭകോണം പുറത്തുവരുന്നത്. ആന്ധ്രാപ്രദേശ് ക്രൈബ്രാഞ്ചാണ് രാജുവിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് ദിവസത്തിന് ശേഷം സഹോദരങ്ങളെയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ആ വര്‍ഷം ഫെബ്രുവരിയില്‍ സിബിഐ കോസ് ഏറ്റെടുത്തിരുന്നു. മൂന്ന് ചാര്‍ജ്ജ് ഷീറ്റുകള്‍ സിബിഐ ഫയല്‍ ചെയ്തിരുന്നു.
ഭാരതം കണ്ട ഏറ്റവും വലിയ കോര്‍പറേറ്റ് കുംഭകോണത്തില്‍ 14,000 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: