ന്യൂദല്‍ഹി:ദീപാവലി ആഘോഷത്തിനിടെ കിഴക്കന്‍ ദല്‍ഹിയിലെ ത്രിലോക്പുരിയിലുണ്ടായ വര്‍ഗീയ സംഗര്ഷങ്ങളെ തുടര്‍ന്ന് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ തുടരുന്നതിനാല്‍ വന്‍ പോലീസ് സേനയെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് നടന്ന അക്രമസംഭവങ്ങളില്‍ 13 പോലീസുകാര്‍ ഉള്‍പ്പെടെ 14 ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ അഞ്ച് പേര്‍ക്ക് വെടിയേറ്റതാണെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 60 ലധികം ആളുകളെ അറസ്റ്റ് ചെയ്തു.
സംഘര്‍ഷത്തിനിടെ നിരവധി കടകളും വാഹനങ്ങളും ജനക്കൂട്ടം അടിട്ടു തകര്‍ത്തു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പേര് പ്രദേശത്തുനിന്നും താമസംമാറ്റി.
ബ്ലോക്ക് 27ലാണ് അക്രമസംഭവങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ പ്രശ്നങ്ങളുണ്ടാകാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിവിധ ഭാഗങ്ങളിലേക്ക് അക്രമം വ്യാപിക്കാനിടയുണ്ടെന്ന് പോലീസ് അറിയിച്ചു. നിരവധി ബ്ലോക്കുകളിലും ലൈനുകളിലുമായി ആളുകള്‍ തിങ്ങി നിറഞ്ഞ പ്രദേശമാണിത്.
അക്രമണ സംഭവങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നുണ്ടെന്നും ജനങ്ങളോട് പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അജയ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: