ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെയും മുഖ്യസഹായിയായിരുന്ന എസിഎന്‍ നമ്പ്യാരെ റഷ്യന്‍ ചാരനാക്കി മുദ്രകുത്തി ബ്രിട്ടീഷ് ഭരണകാലത്തെ രഹസ്യ ഫയല്‍!!ഇതുവെര രഹസ്യമാക്കി വച്ചിരുന്ന ഫയല്‍ കഴിഞ്ഞ ദിവസം ഡീകഌസിഫൈ ചെയ്തതോടെയാണ് ഇതിലെ വിവരങ്ങള്‍ പുറത്തായത്.
സീനിയര്‍ പത്രപ്രവര്ത്തകന് കൂടിയായ നമ്പ്യാര്‍ 1920ല്‍ റഷ്യയുടെ ചാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കൂറുമാറിയ ഒരാളാണ് 1959ല്‍ വെളിപ്പെടുത്തിയതെന്ന് ബ്രിട്ടീഷ് രേഖയില്‍ ആരോപിക്കുന്നു. ഈ ഫയല്‍ ഇപ്പോള്‍ നാഷണല്‍ ആര്‍ക്കൈവ്സിലുണ്ട്. നേതാജിയുടെ കത്തുകളും നമ്പ്യാരെ അഞ്ചാഴ്ച സൈനിക ഉദ്യോഗസ്ഥന് ചോദ്യം ചെയ്തതിന്റെ റിപ്പോര്‍ട്ടും ഫയലിലുണ്ട്.
1898ല്‍ ജനിച്ച അറത്തില്‍ കണ്ടോത്ത് നാരായണന് നമ്പ്യാര്‍ നേതാജിയുടെ വലംകൈയായിരുന്നു. യൂറോപ്പിലെ നേതാജിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. ഭാരതം സ്വാതന്ത്യം നേടിയ ശേഷം നമ്പ്യാര്‍ പലപലരാജ്യങ്ങളില് അംബാസിഡറായിരുന്നിട്ടുണ്ട്.
1986ലാണ് അദ്ദേഹം മരിച്ചത്.നെഹ്റുവുമായും അടുത്ത ബന്ധമാണ് നമ്പ്യാര്‍ക്ക് ഉണ്ടായിരുന്നത്.ബ്രിട്ടീഷ് സൈന്യത്തിനു വേണ്ടി ക്യാപ്ടന് നവരംഗ് സിംഗ് ബെയിന്‍സാണ് അഞ്ചാഴ്ച നമ്പ്യാരെ ചോദ്യം ചെയ്തത്. ആസ്ട്രിയയില്‍ നിന്ന് 1945ലാണ് നമ്പ്യാര്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലിനിടെ ജര്‍മ്മനിയിലും കാബൂളിലും നേതാജിയും സഹപ്രവര്‍ത്തകരും സ്ഥാപിച്ചിട്ടുള്ള രഹസ്യ റേഡിയോ സ്റ്റേഷനുകളുടെ വിവരങ്ങള്‍ നമ്പ്യാര്‍ വെളിപ്പെടുത്തുന്നുണ്ട്. ജപ്പാന്‍കാരും ജര്‍മ്മന്‍കാരും വഴി നേതാജിക്കു ലഭിച്ച സന്ദേശങ്ങളും നമ്പ്യാര്‍ വെളിപ്പെടുത്തി.
ബെര്‍ലിനിലെ ഫ്രീ ഇന്ത്യാ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം പറഞ്ഞതായി ഫയലിലുണ്ട്.ബോസിന്റെ നീക്കങ്ങളെപ്പറ്റിയും 1943ല്‍ കിഴക്കന്‍ രാജ്യങ്ങളിലേക്കേും പോകും വരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും നമ്പ്യാര്‍ പറഞ്ഞു. 1945 ലെ ഫയലില്‍ ചൂണ്ടിക്കാട്ടുന്നു.സത്രശാലിയായ ആളായിരുന്നു നമ്പ്യാരെന്ന് ചോദ്യം ചെയ്ത ബെയിന്‍സ് പറയുന്നു. കടുത്ത ബ്രിട്ടീഷ് വിരോധിയായിരുന്നു നമ്പ്യാരെന്നും ബ്രിട്ടീഷ് രേഖയില്‍ പറയുന്നു.
ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി പോരാടിയ നേതാജിയുടെ പ്രക്ഷോഭങ്ങളില്‍ അദ്ദേഹത്തിനൊപ്പം ഉറച്ചു നന്ന് എസിഎന്‍ നമ്പ്യാരെ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം ചാരനെന്ന് മുദ്രകുത്തി പീഡിപ്പിച്ചില്ലെങ്കിലേ അത്ദുതമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: