കൊല്‍ക്കത്ത: രാജ്യത്തെ ആദ്യത്തെ മത്സ്യ ആശുപത്രി കോല്‍ക്കത്തയില്‍ ആരംഭിക്കുന്നു. അടുത്ത വര്‍ഷം പകുതിയോടെ ആശുപത്രി സ്ഥാപിക്കുമെന്ന് പദ്ധതിയ്ക്കു നേതൃത്വം നല്കുന്ന പശ്ചിമ ബംഗാള്‍ സര്‍വ്വകലാശാലയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ടി.ജെ.എബ്രഹാം വ്യക്തമാക്കി.
മത്സ്യങ്ങളില്‍ 6065 തരത്തിലുള്ള രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മത്സ്യ ബന്ധനം നടത്തുന്ന പശ്ചിമ ബംഗാളില്‍ രോഗങ്ങള്‍ മൂലം 1020 ശതമാനം മത്സ്യങ്ങളാണ് ചത്തൊടുങ്ങുന്നത്. ഇതിനാലാണ് കോല്‍ക്കത്തയില്‍ ആശുപത്രി സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നു അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ മത്സ്യങ്ങള്‍ക്കായുള്ള ആശുപത്രി സര്‍വ സാധാരണമാണ്. ആശുപത്രിയുടെ പ്രയോജനം മത്സ്യബന്ധന തൊഴിലാളികള്‍ക്കു മാത്രമല്ല, ആരോഗ്യമുള്ള മത്സ്യത്തെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്പെടും. ആശുപത്രിയില്‍ 50 ഗ്ലാസ് അക്വേറിയം, 500 ലീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 25 വാട്ടര്‍ ടാങ്ക് തുടങ്ങിയവ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യങ്ങള്‍ക്ക് എന്തെങ്കിലും അസ്വഭാവികതകളോ, നിറം മാറ്റമോ, ഭാരക്കുറവോ, പെട്ടെന്ന് മരണമോ മറ്റോ ഉണ്ടായാല്‍ മത്സ്യകൃഷി നടത്തുന്നവര്‍ക്ക് മത്സ്യവും വെള്ളത്തിന്റെ സാമ്പിളുമായി ആശുപത്രിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അസുഖബാധിതരായ മത്സ്യങ്ങളെ അക്വേറയത്തില് വച്ച് നിരീക്ഷിച്ച് അസുഖത്തെപ്പറ്റി പഠിച്ച ശേഷം ആവശ്യമായ മരുന്നുകളും മറ്റും കൃഷിക്കാര്‍ക്ക് ഇവിടെ നിന്നും പറഞ്ഞ് കൊടുക്കും. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണസില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചാണ് മത്സ്യ ആശുപത്രിക്ക് വേണ്ടി അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് നല്‍കിയിരിക്കുന്നത്. ആശുപത്രി നിര്‍മിക്കാനും ലാബും മറ്റ് സൗകര്യങ്ങളും തയ്യാറാക്കാനായി 1.70 കോടി രൂപ ചിലവായതായി എബ്രഹാം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: