ന്യൂദല്‍ഹി: ദീപാവലി ആഘോഷവേളയില്‍ രാജ്യത്തെ തിരക്കേറിയ സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്റ്റ്. ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും രാജ്യമെമ്പാടും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
ദീപാവലി മുന്നില്‍ കണ്ട് എല്ലാ സംസ്ഥാനങ്ങളും മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരാധാനാലയങ്ങളിലും മറ്റും സുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയതെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. വിനായക ചതുര്‍ഥി, ദുര്‍ഗാ പൂജ, ബക്രീദ് ആഘോഷ വേളകളില്‍ ചില സ്ഥലങ്ങളില്‍ വര്‍ഗീയ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതുമുന്നില്‍ കണ്ട് സാമുദായി സംഘഷര് സാധ്യതയുള്ള മേഖലകളില്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും സിംഗ് അറിയിച്ചു.
ദല്‍ഹി നഗരത്തിലെ എല്ലാം വിപണന കേന്ദ്രങ്ങളും പോലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. രാജ്യത്തെ ആള്‍തിരക്കേറിയ സ്ഥലങ്ങളില്‍ ഐസ്ഐയും അല്‍ക്വയിദയും സംയുക്തമായി ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്‍എസ്ജി മേധാവി ജയന്ത് ചൗധരിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ആള്‍ത്തിരക്കുള്ള സ്ഥലങ്ങളിലെല്ലാം സുരക്ഷാവിഭാഗത്തേയും ബോംബ് സ്ക്വാഡിനേയും വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെത്തുന്ന എല്ലാ വാഹനങ്ങളും വിശദമായി പരിശോധിച്ച ശേഷമേ കടത്തിവിടൂ. കടകളുടേയും ഷോപ്പിംഗ് മാളുകളുടേയും കവാടങ്ങളില്‍ മെറ്റല്‍ ഡിക്റ്റക്റ്റര് ഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സിസിടിവി ക്യാമറകളും വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: