തൊടുപുഴ: സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ ഇ- പെയ്മെന്റ് സംവിധാനം നിലവില്‍ വന്നെങ്കിലും ഏജന്റുമാരുടെ കൊള്ള തുടരുന്നു. ഏജന്റുമാരുടെ പണം തട്ടിപ്പ് തടയുന്നതിനും ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനുമാണ് ഇ- പെയ്മെന്റ് സംവിധാനം പത്ത് മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചത്.
ഇടപാടുകള്‍ക്കുള്ള ഫീസ് നെറ്റ്ബാങ്കിംങ് വഴി അടയ്ക്കാനാവും. എന്നാല്‍ ലൈസന്‍സ് വാങ്ങുന്നതിനുള്ള സജ്ജീകരണം ഒരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇടനിലക്കാരാണ് ഇപ്പോഴും ചെയ്യുന്നത്.
നിയമപരമായി ഇ-പെയ്മെന്റ് നടത്തി കാര്യങ്ങള്‍ നടത്തുന്ന ഇടപാടുകാരന് ഏറെ ക്ലേശിക്കേണ്ടിവരുന്നു. ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങളാണ് ഇത്തരത്തില്‍ ഏജന്റുമാരെ സഹായിക്കുന്നതിന് പ്രതിഫലം ലഭിക്കുന്നത്. ലൈസന്‍സ് എടുക്കുന്നതിനായി കാഴ്ച ശക്തി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് വ്യവസ്ഥ. ഇടനിലക്കാരുടെ പക്കല്‍ പണം ഏല്‍പ്പിച്ചാല്‍ കാഴ്ച പരിശോധനയുടെ സര്‍ട്ടിഫിക്കറ്റ് റെഡി. കാഴ്ച വൈകല്യമുള്ള ആള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സ്ഥിതിയാണിപ്പോള്‍.
ഡോക്ടര്‍മാര്‍ അറിയാതെ തന്നെ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ലൈസന്‍സ് അപേക്ഷയ്ക്കൊപ്പം നല്കുന്ന ആര്‍ടി ഏജന്റുമാരുമുണ്ട്. പാലാ ജോയിന്റ് ആര്‍ടി ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പാലാ ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടറിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന് അറിയിപ്പായി കൊടുത്തത് ഈയിടെ വിവാദമായിരുന്നു. ആര്‍ടി ഓഫീസുകളില്‍ ക്യാമറ സംവിധാനമൊരുക്കിയാല്‍ ഇടനിലക്കാരുടെ സൈ്വര്യവിഹാരം വ്യക്തമാകും. എന്നാല്‍ മോട്ടോര്‍ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഈ സൗകര്യം ഒരുക്കുന്നതില്‍ തീരെ താല്പര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: