തിരുവനന്തപുരം: അശരണരായ ഹിന്ദു സ്ത്രീകളെ സഹായിക്കാന്‍ ഹിന്ദുക്കള്‍ മുന്‍കൈയെടുക്കണമെന്ന് സുഗതകുമാരി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്രീയ മുസ്ലിം സംഘടനകള്‍ക്ക് വിദേശത്തുനിന്ന് ധനസഹായം ഉണ്ടാകുമ്പോള്‍ ഹിന്ദുക്കള്‍ നടത്തുന്ന സ്ഥാപനങ്ങളിലേക്ക് അത്തരം ഒരു ഒഴുക്ക് ഉണ്ടാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
ചാലയിലെ ഗ്രീന്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറി ബി. വിജയകുമാര്‍ രചിച്ച അമേരിക്കന്‍ ഡ്രീംസ് എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു സുഗതകുമാരി. അമേരിക്കയില്‍നിന്ന് നാം സ്വീകരിക്കേണ്ട നല്ലകാര്യങ്ങള്‍ ഈ പുസ്തകത്തിലൂടെ പറഞ്ഞുതരുന്നു. ഹിമാലയത്തിലേക്കുവന്ന ഗംഗാപ്രവാഹത്തിന്റെ ഗരിമ യെയാണ് നയാഗ്രവെള്ളച്ചാട്ടം ഓര്‍മ്മിപ്പിക്കുന്നത്. പക്ഷികള്‍ എവിടെ പറന്നുപോയാലും മുട്ടയിട്ടിരിക്കുന്ന കൂടുതേടിവരും. അതുപോലെയായിരിക്കണം ഭാരതീയരും. കലാസ്വാദകര്‍ എന്നതിലുപരി സാധാരണക്കാര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന ലഘുവും ലളിതവുമായ ഭാഷയാണ് ഈ കൃതിയില്‍ ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കയിലെ പച്ചപ്പിന്റെ പ്രഭാവം നാം അനുകരിക്കേണ്ടതാണ്, സുഗതകുമാരി ചൂണ്ടിക്കാട്ടി.
ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കയെ അടുത്തറിയാന്‍ ഗ്രന്ഥകര്ത്താവിനായെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് തമിഴ് എഴുത്തുകാരന് നീലാ പത്മനാഭന് പറഞ്ഞു. ബിജെപി നഗരസഭാകക്ഷി നേതാവ് പി. അശോക്കുമാര്, അഖിലഭാരത അയ്യപ്പസേവാസംഘം ഭാരവാഹി എന്‍. വേലായുധന്, അഡ്വ. ഭാസുരേന്ദ്രന്നായര്, ചാല ഗ്രീന്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എസ്. താണുപിള്ള തുടങ്ങിയവര്‍ സംസാരിച്ചു. സത്യഭാമ ബുക്സാണ് പ്രസാധകര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: