മുംബൈ: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ മണ്ഡലങ്ങളിലെയ്ക്ക് നടക്കുന്ന വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒരു മണി വരെ ഹരിയാനയില്‍ 34.3 % പോളിംഗ് രേഖപ്പെടുത്തി.
അതേസമയം മഹാരാഷ്ട്രയില്‍ 11 മണി വരെയുള്ള കണക്ക് അനുസരിച്ച് 17.9 % ശതമാനമാണ് പോളിംഗ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം 59% മാത്രമായിരുന്നു. അതേസമയം ഹരിയാനയിലും മഹാരാഷ്ട്രയിലും ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും യുവാക്കള്‍ ചരിത്രപരമായ മാറ്റത്തിന് വഴിയൊരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ 288 ഉം ഹരിയാനയിലെ 90 ഉം നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ 91,000 പോളിംഗ് സ്റ്റേഷനുകലിലും ഹരിയാനയില്‍ 16,000 പോളിംഗ് സ്റ്റേഷനുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. പൃഥ്വിരാജ് ചവാന് ,ഭൂപീന്ദര്‍ സിംഗ് ഹൂഡ, പങ്കജ മുണ്ടേ, അജിത് പവാര്‍, അഭയ് സിംഗ് ചൗട്ടാല തുടങ്ങിയവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.
ഗോപിനാഥ് മുണ്ടെ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന ബീഡ് ലോക്സഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.
ഹരിയാനയില്‍ 1351 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മഹാരാഷ്ട്രയില്‍ 1699 സ്വതന്ത്രരുള്‍പ്പെടെ 4119 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്. 287 സീറ്റുകളില്‍ കോണ്‍ഗ്രസും 280 സീറ്റുകളില്‍ ബിജെപി യും ശിവസേന 282 സീറ്റുകളിലും മത്സരിക്കുന്നു. എന്‍സിപി 278 ഉം എംഎന്‍എസ് 219 ഉം സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തെ ദേശീയ രാഷ്ട്രീയം വളരെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: