ന്യൂദല്‍ഹി: പാക്ക് ചാര സംഘടന ഐഎസ്ഐയുടെയും മാവോയിസ്റ്റ് ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും പോലീസിനും സംവിധാനങ്ങള്‍ നല്കാന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിസര്‍ച്ച് ആന്റ് അനാലിസിസ് വിങി (റോ)നോട് ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകള്‍ക്ക് പാക്ക് ചാരസംഘടനയുടേയും മറ്റ് വിദേശ സംഘടനകളുടെയും സഹായം ലഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സീനിയര്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും റോ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമുണ്ടായത്.
വര്‍ഷങ്ങളായി ഐഎസ്ഐയുടെ പ്രവര്‍ത്തനം ഭാരതത്തിലുണ്ട്. ഇസ്ലാമിക ഭീകരപ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങി നിന്ന ഇവര്‍ ഇപ്പോള്‍ മാവോയിസ്റ്റുകള്‍ക്കും ദേശവിരുദ്ധ സംഘടനകള്‍ക്കും വന്‍തോതില്‍ സഹായം നല്‍കുന്നുണ്ട്.
2009ല്‍ ദുബായില്‍ നിന്നും കള്ളനോട്ടുകള്‍ എത്തിച്ചാണ് ഐഎസ്ഐ മാവോയിസ്റ്റുകളുമായി ബന്ധം തുടങ്ങിയത്. അന്ന് അറസ്റ്റിലായയാള്‍ പറഞ്ഞത് ഐഎസ്ഐയാണ് മാവോയിസ്റ്റുകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതെന്നാണ്.
25 ലക്ഷം രൂപ ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ലക്ഷര്‍ ഇ തോയിബയുമായി മാവോയിസ്റ്റ് നേതാക്കളെ ബന്ധിപ്പിക്കുവാന്‍ ഐഎസ്ഐ ശ്രമിച്ചിരുന്നു. സിമി തുടങ്ങി നിരോധിക്കപ്പെട്ട സംഘടനകളിലെ വിദ്യാര്‍ഥികളെ ഐഎസ്ഐ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. സിമിപ്രവര്‍ത്തകര്‍ ബംഗാളിലെ മാവോയിസ്റ്റുകളെ സഹായിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: