ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ ബര്ധ്വാനില് ഉണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യോട് ആവശ്യപ്പെട്ടു. സ്ഫോടനത്തിനാവശ്യമായ അതി തീവ്രസ്ഫോടക വസ്തുക്കള്‍ നല്‍കിയത് ജമാത്തുള്‍ മുജാഹിദീന്‍ ഭീകരരാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്ക് സഹായകരമായനിലപാടാണ് മമത ബാന്ര്ജി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
പശ്ചിമ ബംഗാള്‍, അസം, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ സ്ഫോടനങ്ങളില്‍ ജമാത്തുള്‍ മുജാഹിദീന്‍ ഭീകരര്‍ക്ക് ബന്ധമുളളതായി തെളിഞ്ഞിട്ടുണ്ട്.
ബംഗ്ലാദേശ് സര്‍ക്കാരിന്റെ സഹായത്തോടെ പാക്കിസ്ഥാന്, കവൈറ്റ്, യുഎഇ, ബഹ്റിന്, സൗത്ത് അറേബ്യ എന്നീരാജ്യങ്ങളിലെ ഭീകരന്മാരെ പുനര്‍വിന്യസിക്കാനാണ് ഇവര്‍ശ്രമിക്കുന്നത്. ഇക്കാര്യങ്ങള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും അവര്‍ വേണ്ടത്ര ഗൗരവത്തോടെവിഷയത്തെ സമീപിക്കുന്നില്ലെന്ന് മന്ത്രാലയവക്താക്കള്‍ പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട ചില ഭീകരര്‍ രാജ്യം വിട്ടതായും സംശയിക്കുന്നതായി എന്‍ഐഎ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: