ന്യൂദല്‍ഹി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കിടക്കുന്ന തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ ജാമ്യഹര്‍ജി സുപ്രിംകോടതി 17ന് പരിഗണിക്കും. കൂട്ടു പ്രതികളായ ശശികലയുടെയും സുധാകരന്റെയും ജാമ്യഹര്‍ജികളും അന്ന് പരിഗണിക്കും.
ഫാലി നരിമാനാണ് ജയലളിതക്ക് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാവുന്നത്. നേരത്തെ കര്‍ണാടക ഹൈക്കോടതി ഇവരുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു. രാംജെത് മലാനിയായിരുന്നു അന്ന് അവര്‍ക്ക് വേണ്ടി ഹാജരായിരുന്നത്. സപ്തംബര്‍ 27മുതല്‍ ജയലളിത ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: