Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ലീലാതിലകമായ് അച്യുതമായ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2014, 05:27 pm IST
in Varadyam

ചുവടെ നില്‍ക്കുന്ന കാക്കപ്പൂപോലും സൂര്യകാന്തിക്കൊപ്പം ധ്യാനിക്കുന്നുണ്ട് സൂര്യനെ. ചിലര്‍ ജീവിക്കുന്നതുകൊണ്ടാണ് നമ്മുടെ വെളിവും വെട്ടവും കൂടുന്നത്. അത്തരം വലിയ ജന്മങ്ങളുടെ കാലത്താണ് നമ്മളുള്ളതെന്നു പറയുന്നതു തന്നെ എത്ര ഭാഗ്യം. മലയാള വിമര്‍ശന തറവാട്ടിലും അദ്ധ്യാപക ലോകത്തും മാതൃപിതൃഗുരു സ്വരൂപങ്ങളായ ലീലാവതി ടീച്ചറും അച്യുതന്‍ മാഷുമാണ് ഈ ഭാഗ്യം. ശതാഭിഷേക നിറവിലായ ഇവരെ കണ്ടുകൊണ്ടാവണം ഒരു പക്ഷെ ആയിരം പൂര്‍ണ ചന്ദ്രന്മാര്‍ വെളിച്ചത്തിന്റെ പാല്‍ക്കടല്‍ തീര്‍ത്തത്.

സുകൃതമാണ് മനുഷ്യ ജന്മം. അതിലും സുകൃതമാണ് ഗുരു ജീവിതം. മഹാരാജാസിന്റെ സന്തതികള്‍ ലോകത്തെമ്പാടുമുണ്ട്; അന്തസിന്റെ അഹങ്കാരവുമായി. തങ്ങള്‍ ലീലാവതി ടീച്ചറിന്റെയും അച്യുതന്‍ മാഷിന്റെയും ശിഷ്യരാണെന്ന അഭിമാനം അതിലേറെയും. പതിനായിരങ്ങളെ അക്ഷരങ്ങളുടെ കൈപിടിച്ച് നടത്തിയിട്ടുണ്ട് ഈ ടീച്ചറും മാഷും. അറിവിന്റെ ആകാശവും വായനയുടെ കടലാഴവും ഇവര്‍ കുട്ടികള്‍ക്ക് നല്‍കി. ഇവരുടെ ക്ലാസുകളില്‍ സരസ്വതി കവിതയായും കഥയായും വിമര്‍ശനമായും വേഷമിട്ട് നൃത്തമാടി. വാക്കുകളുടെ വകതിരിവ് വിദ്യാര്‍ത്ഥികള്‍ പഠിച്ചതും ഈ ഗുരുക്കന്മാരുടെ നാവില്‍ നിന്ന്.

മറ്റ് ഭാഷകളിലും വിഷയങ്ങളിലും വിദഗ്ധ അദ്ധ്യാപകരുണ്ടെങ്കിലും മലയാള വിഭാഗമാണ് മഹാരാജാസിന്റെ കിരീടവും ചെങ്കോലും. സാഹിത്യവും കലയുമായി മലയാളം ഈ കോളേജിന് നല്‍കുന്ന മേല്‍വിലാസം ചെറുതല്ല. ഇത്തരം നെറ്റിപ്പട്ടത്തിന് ലീലാവതി ടീച്ചറും അച്യുതന്‍ മാഷും പോലുള്ള എഴുത്തുകാരായ ഗുരുക്കന്മാരുടെ അനുഗ്രഹമുണ്ട്. ഇവരുടേത് പഠിപ്പിക്കലല്ല. അനുഭവിപ്പിക്കലാണ്. അതുകൊണ്ടാണ് മലര്‍ക്കെ തുറന്ന വാതില്‍ക്കലും ജനല്‍ക്കലും കണ്ണും കാതും കൂര്‍പ്പിച്ച് മറ്റ് ക്ലാസുകളില്‍ നിന്നു പോലും കുട്ടികള്‍ ഓടിയെത്തി കൂട്ടം കൂടുന്നത്. ചിത്രശലഭം പോലെ പറന്ന് പറന്ന് വന്‍ തരംഗദൈര്‍ഘ്യം സൃഷ്ടിക്കുന്ന ഇത്തരം ക്ലാസുകള്‍ എന്നും മുദ്രാമഹാരാജകീയം തന്നെ.

അദ്ധ്യാപനം പ്രതിഭയാക്കിയവര്‍ക്കിടയില്‍ കൗതുകത്തിന്റെ പ്രഹേളിക പോലെ പേരിനൊപ്പം ‘എം’ചാര്‍ത്തിയവര്‍ നിരവധിയുണ്ട് മഹാരാജാസില്‍. എം.കൃഷ്ണന്‍ നായര്‍, എം.തോമസ് മാത്യു, എം.ലീലാവതി, എം. അച്യുതന്‍. ഇനിയും നീളും ഈ നിര.

ജീവിതം അഗ്‌നിപരീക്ഷണങ്ങളുടെ ചെങ്കുത്തായ കൊടിമുടിത്തുമ്പില്‍ കൊളുത്തിയാടുമ്പോഴും മഹാരാജാസിലെ വര്‍ഷവും വേനലും സാന്ത്വനമാകാം. ഉള്ളഭയമാകുന്ന ഇത്തരം ഋതുപ്പകര്‍ച്ച തന്നത് ഈ അദ്ധ്യാപകരുടെ സൗമ്യ സാനിധ്യമാണ്.

മലയാള വിമര്‍ശനമെന്ന തേന്മാവില്‍ മുല്ലവള്ളിപോലെ പടരുകയായിരുന്നു ലീലാവതി എന്ന വിമര്‍ശക. ഇലയും പൂവും കായുമായി വിമര്‍ശക കേസരികള്‍ക്കിടയില്‍ വേറിട്ട് പൂക്കുകയായിരുന്നു ലീലാവതി. പിന്നെ ഒറ്റമരക്കാടായി വന്‍ വളര്‍ച്ച. മാറ്റച്ചിന്തയും വേറിട്ട വ്യാഖ്യാനവും രാകി കൂര്‍പ്പിച്ച വാക്കുകളുമായി ടീച്ചറിലൂടെ മലയാളം പുതിയൊരു വിമര്‍ശനമറിഞ്ഞു. കവിതക്കമ്പംകൊണ്ടാവണം ടീച്ചര്‍ വിമര്‍ശനത്തിന്റെ സൂഷ്മ ദര്‍ശിനി കവിതയ്‌ക്ക് നേരെ പിടിച്ചത്.

പ്രമുഖ മലയാള കവികളുടെ രചനകളെ ടീച്ചര്‍ നിരീക്ഷിച്ചിട്ടുണ്ട്. പഴമക്കാരും പുത്തന്‍ കൂറ്റുകാരും നിരീക്ഷണത്തിന്റെ ഒറ്റയടിപ്പാതയിലൂടെ കടന്നു പോകുമ്പോള്‍ നാള്‍തോറും നവയൗവനം വന്നെന്നുപോലുള്ള വിമര്‍ശകചെറുപ്പമാണ് ടീച്ചറില്‍ കാണുക. ആധുനിക കവിതയുടെ നെടും തൂണായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനയെ വായിച്ചെടുക്കുമ്പോഴും ടീച്ചറുടെ ഈ നിത്യയൗവനഭാവുകത്വം പ്രകടമാണ്.

വിജയ ലക്ഷ്മിയുടെ കവിതകളെ കുറിച്ചുള്ള പഠനത്തിലും പുതുകാലത്തോട് ചേര്‍ന്ന് നില്‍ക്കുന്നു ടീച്ചര്‍. പഴയ വാക്കുകളെ പുതിയ കാഴ്ചപ്പാടിലൂടെ കഴുകി ശുദ്ധീകരിച്ച ഭാഷ ഇത്തരം നിരീക്ഷണങ്ങളുടെ നെഞ്ചുറപ്പാണ്. രചനകളുടെ ആഴമളക്കാന്‍ ഫ്രോയിഡിയന്‍ മനഃശാസ്ത്രം ആരോഗ്യപരമായി എങ്ങനെ ഉപയോഗിക്കാമെന്നുള്ള മലയാളത്തിലെ ആദ്യ കണ്ടെത്തല്‍ ടീച്ചറുടേതാണ്.വര്‍ണരാജി, കവിതാ രതി, വിശ്വാത്തരമായ വിപ്ലവേതിഹാസം, കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും തുടങ്ങി അനേകം രചനകളും ഡസന്‍ കണക്കിനുള്ള പുരസ്‌കാരങ്ങളും ടീച്ചറുടെ പേരിലുണ്ട്.

അഗാധങ്ങളില്‍ നിന്നും മുത്ത് തേടുന്ന മനസായിരുന്നു അച്യുതന്‍ മാഷിന്. സാഹിത്യ ചരിത്രത്തിന്റെ ആഴഖനിയില്‍ നിന്നുള്ള മാഷിന്റെ കണ്ടെത്തലാണ് മലയാളത്തിന് റഫറന്‍സായ ചെറുകഥ ഇന്നലെയും ഇന്നും പാശ്ചാത്യ സാഹിത്യ ദര്‍ശനവും. പഠിക്കാനും കാത്തുവയ്‌ക്കാനും ഇടയ്‌ക്ക് ഓര്‍മ്മ പരിശോധിക്കാനുമുള്ള ചരിത്ര ഗ്രന്ഥങ്ങള്‍. അദ്ദേഹത്തിന്റെ 1001 രാവുകള്‍ തര്‍ജമ കാവ്യഭാഷ കൊണ്ട് ആത്മാവില്‍ പെയ്യുന്ന തീരാമഴയാണ്. മാഷിന്റെ ക്ലാസുകളുടെ പ്രൗഢി ഒട്ടും ചോര്‍ന്നു പോകുന്നില്ല എഴുത്തിലും.

പ്രൗഢമായ ഗുരുമുഖവും എഴുത്ത് മഹത്വവും കൊണ്ട് സമ്പന്നരാണ് ഈ ടീച്ചറും മാഷും. വിവാദത്താല്‍ സംവാദം ഉണ്ടാക്കി പേരെടുക്കുന്നവരില്‍ നിന്നും ആയിരം കാതം അകലെയാണ് ഇരുവരും. കൈമുതലുള്ളപ്പോള്‍ എന്തിന് അത്തരം ദരിദ്രാവസ്ഥകളെ പേടിക്കണം. പ്രായമാകുന്തോറും ഉള്ളിലെ ഗുരുസാഗരത്തില്‍ മുങ്ങിനിവര്‍ന്നും അക്ഷരക്കോവിലില്‍ തൊഴുതും ലീലാവതി ടീച്ചറും അച്യുതന്‍ മാഷും വീണ്ടും ചെറുപ്പമാകുന്നു. ഇവരുടെ വിദൂരസ്ഥമായ സാന്നിധ്യം പോലും മലയാളിയെ കൂടുതല്‍ കേരളീയനാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

പുതിയ വാര്‍ത്തകള്‍

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.