ന്യൂദല്‍ഹി: ദല്‍ഹിയിലെ ദ്വാരകയിലുള്ള സ്വകാര്യ സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം.
കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായെത്തിയ സച്ചിന് കുമാറിനെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ചെവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാരോടോപ്പം സ്കൂളില്‍ നിന്ന് തിരിക്കവെ കുട്ടി കാലിടറി വീണു. സഹായിക്കാനെന്ന വ്യാജേന അവിടെ എത്തിയ സച്ചിന് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറുകയായിരുന്നു.
തുടര്‍ന്ന് കുട്ടി സ്റ്റാഫ് റൂമിലെത്തി ക്ലാസ് ടീച്ചറെ വിവരം ധരിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് കാര്യം അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഇക്കാര്യം മറ്റ് കുട്ടികളുടെ മാതാപിതാക്കളെ അറിയിക്കുകയും ബുധനാഴ്ച രാവിലെ മാതാപിതാക്കള്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്കൂളില്‍ പ്രതിഷേധം നടത്തുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് അഡീഷണല്‍ ഡി.സി.പി ചിന്മയ് ബിസ്വാള്‍ സച്ചിന് കുമാറിനെതിരെ കേസെടുത്തു. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: