ന്യൂദല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഇന്ത്യ ടിവി- സി വോട്ടര്‍ സര്‍വെ ഫലം. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിക്ക് 93 സീറ്റുകള്‍ ലഭിക്കുമെന്നാണു സര്‍വെ പ്രവചനം. ചതുഷ്കോണ മത്സരത്തില്‍ ശിവസേന 59 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തും.
കോണ്‍ഗ്രസ് 40, എന്‍സിപി 47 സീറ്റുകള്‍ നേടും. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്ക് 27ഉം മറ്റുള്ളവര്‍ക്ക് 22ഉം സീറ്റുകള്‍. 90 അംഗ ഹരിയാന നിയമസഭയില്‍ ബിജെപിക്ക് 33 സീറ്റുകള്‍ ലഭിക്കും. ഓം പ്രകാശ് ചൗതാലയുടെ ഐഎന്‍എല്‍ഡിക്ക് 28 സീറ്റുകള്‍ വരെ ലഭിക്കാം. ഭരണകക്ഷി കോണ്‍ഗ്രസ് 16 സീറ്റുകളിലേക്ക് ഒതുങ്ങും. ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ്- എച്ച്ജെപി സഖ്യം ഒമ്പതും സ്വതന്ത്രര്‍ നാലും സീറ്റുകളില്‍ വിജയിച്ചേക്കാം.
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്കു ശിവസേനയെയോ എന്സിപിയെയോ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നും സര്‍വെ പറയുന്നു. 120 സീറ്റുകളിലധികം ലഭിച്ചാല്‍ എംഎന്എസിനെയാകും അവര്‍ പരിഗണിക്കുക. അതിനിടെ രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ക്കുള്ള ബിജെപിയുടെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിയോടെയാണ് പ്രചാരണത്തിന് തുടക്കമാകുക.
ഹരിയാനയിലെ കര്‍ണാലിലെ തെരഞ്ഞെടുപ്പ് റാലിയോടെയാണ് പ്രധാനമന്ത്രി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോദി കര്‍ണാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലെ മുംബൈ, കോലാപൂര്‍, ബീഡ്, എന്നിവിടങ്ങളിലാണ് ഇന്ന് മോദിയുടെ തെരഞ്ഞെടുപ്പ് റാലികളുള്ളത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ഒക്ടോബര്‍ നാലു മുതല്‍ 13 വരെ 34 ഓളം തെരഞ്ഞെടുപ്പു പ്രചാരണറാലികളിലാണ് മോദി പങ്കെടുക്കുക. ഹരിയാനയില്‍ 10 ഉം, മഹാരാഷ്ട്രയില്‍ 24 ഉം റാലികളില്‍ മോദി സംബന്ധിക്കും.
വൈകീട്ട് ഏഴിന് ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സ് മൈതാനത്തെ റാലിയോടെയാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുക. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: