പട്ന: ബീഹാറിലെ പട്നയില്‍ ദസറ ആഘോഷത്തിനിടയിലെ തിക്കിലും തിരക്കിലും 32 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഗാന്ധി മൈതാനിക്ക് പുറത്തെ രാംഗുലാം ചൗക്കിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദസറ ആഘോഷത്തിന്റെ ഭാഗമായ രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് കഴിഞ്ഞ ശേഷം മൈതാനത്തു നിന്ന് ആളുകള്‍ പുറത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മൈതാനത്തിന് സമീപത്തുള്ള ഇടുങ്ങിയ വഴിയിലൂടെ കൂടുതല്‍ ആളുകള്‍ തിക്കിത്തിരക്കിയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: