ബംഗളൂരു: അധികൃത സ്വത്ത് കേസില്‍ നാലു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജയിലില്‍ വി.ഐ.പി പരിഗണന നല്‍കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ജയിലില്‍ സാധാരണ തടവുകാരെ പോലെയാണ് ജയലളിതയെന്നും ജയില്‍ ഡി.ഐ.ജി പി.എം.ജയസിംഹ പറഞ്ഞു.സാധാരണ തടവുകാരില്‍ നിന്നു വ്യത്യസ്തമായി യാതൊരു വിഐപി ശുശ്രൂഷ ജയലളിതയ്ക്കു നല്‍കുന്നില്ല. സാധാരണ തടവുകാര്‍ക്ക് കൊടുക്കുന്ന അതേ പരിഗണന തന്നെയാണ് ജയലളിതയ്ക്കും നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ അധികൃതരോട് വളരെ വിനയപൂര്‍വ്വമാണ് ജയലളിത പെരുമാറുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇരുമ്പ് കട്ടില് വേണമെന്ന അഭ്യര്‍ഥന മാത്രമാണ് അധികൃതര്‍ക്ക് മുമ്പില്‍ വെച്ചത്. ജയിലില്‍ സാധാരണ ഭക്ഷണമാണ് കഴിക്കുന്നത്. മറ്റുള്ള തടവുകാര്‍ക്ക് ടെലിവിഷന്‍ കാണാന്‍ നല്കുന്ന സമയം തന്നെയാണ് ജയലളിതയ്ക്കും നല്‍കുന്നത്. പുലര്‍ച്ചെ എഴുന്നേറ്റ് മൂന്ന് ഇംഗ്ലീഷ് പത്രം വായിക്കുന്ന പതിവ് രീതി ജയലളിത ജയിലിലും തുടരുന്നവെന്ന് ഡിജിപി വ്യക്തമാക്കി.അതേസമയം ജയലളിതയുടെ ജാമ്യാപേക്ഷ ഏഴിന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: