ന്യൂദല്‍ഹി: സബ്സിഡി ഗ്യാസ് സിലണ്ടറുകളുടെ എണ്ണം കുറച്ചേക്കും. സിലിണ്ടറുകളുടെ എണ്ണം 12-ല്‍ നിന്ന് ഒമ്പതായി കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചു വരുന്നത്.
സബ്സിഡി ചെലവ് കൂടിയതാണ് സിലണ്ടറുകളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. ഇതു സംബന്ധിച്ച ശുപാര്‍ശ ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിന് നല്കി.
ഈ വര്‍ഷത്തോടെ ഗ്യാസിന്റെ സബ്സിഡി ഇനത്തിലുള്ള തുക 30 ശതമാനം വര്‍ദ്ധിച്ച് 60,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സബ്സിഡി ഇനത്തില്‍ ഭീമമായ നഷ്ടമാണ് കേന്ദ്ര സര്‍ക്കാരിന് വഹിക്കേണ്ടിവരുന്നത്. എല്‍പിജി സബ്സിഡി വെട്ടിക്കുറയ്ക്കുക വഴി ഇത് ഏറെക്കുറെ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്.
നിലവില്‍ 12 സിലിണ്ടറുകള്‍ 420 രൂപ നിരക്കിലാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: