മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 130 സീറ്റില്‍ മത്സരിക്കും. കഴിഞ്ഞതവണത്തേക്കാള്‍ 11 സീറ്റ് കൂടുതല്‍. ആകെ 288 സീറ്റുകളില്‍ സേന 151 എണ്ണത്തില്‍ മത്സരിക്കും, ഏഴു സീറ്റ് എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് നല്കം.
ബിജെപി- ശിവസേനാ നേതാക്കള്‍ ഇന്നലെ നടത്തിയ അവസാനവട്ട ചര്‍ച്ചയിലാണ് സീറ്റു പങ്കിടല്‍ സംബന്ധിച്ച് ധാരണയായത്. ശിവസേനയുടെ നിയമസഭാ കക്ഷി നേതാവ് സുഭാഷ് ദേശായി, രാജ്യസഭാ എംപിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റൗത്ത് എന്നിവര്‍ ദാദറിലെ ബിജെപി ഓഫീസായ വസന്ത് സ്മൃതി ഭവനില്‍ എത്തി ചര്‍ച്ച നടത്തുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്രയുടെ ചുമതലയുള്ള ഓം മാഥൂര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ ബിജെപിയെ പ്രതനിധീകരിച്ചു പങ്കെടുത്തു. നേരത്തെ, ബിജെപി സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്തിരുന്നു.
135 സീറ്റാണ് ആവശ്യപ്പെട്ടതെങ്കിലും സേനയുമായി കാലങ്ങളായുള്ള സഖ്യവും അടുത്തബന്ധവും കണക്കിലെടുത്ത് 130 സീറ്റിന് ബിജെപി വഴങ്ങുകയായിരുന്നു. ബിജെപിക്ക് 119 സീറ്റാണ് ശിവസേന വാഗ്ദാനം ചെയ്തിരുന്നത്. സേനയ്ക്ക് 151, മറ്റു സഖ്യകക്ഷികള്‍ക്ക് 18 എന്നീ
ങ്ങനെ സീറ്റ് പങ്കിടാനാണ് ഉദ്ദേശിച്ചിരുന്നത്.
സഖ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെറുകക്ഷികളുമായി ചര്‍ച്ച നടത്തിയശേഷമേ സീറ്റുകള്‍ ഏതൊക്കെയെന്ന കാര്യം പ്രഖ്യാപിക്കു. രാംദാസ് അത്വാലെയുടെ ആര്‍പിഐ, ഷേത്കാരി സംഘടന്, രാഷ്ട്രീയ സമാജ് പക്ഷ, ശിവ സംഗ്രാം എന്നിവയാണ് മറ്റ് കക്ഷികള്‍. സപ്തംബര്‍ 27ആണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ഒക്ടോബര്‍ പതിനഞ്ചിന്് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: