ന്യൂദല്‍ഹി: പാര്‍ട്ടി ന്യൂനപക്ഷ സെല്ലുകളെ കോണ്‍ഗ്രസ് പിരിച്ചുവിട്ടു. ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ദേശീയ നേതൃത്വത്തിന്റെ നാടകീയമായ നടപടി. സംസ്ഥാന കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടെന്ന് സപ്തംബര്‍ 2-ന് ദേശീനേതൃത്വം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
സര്‍ക്കുലര്‍ ലഭിച്ചപ്പോള്‍ പലരും അത്ഭുതപ്പെട്ടു. പ്രത്യേകിച്ച് ദേശീയ നേതൃത്വത്തിന്റെ നടപടിക്കു പിന്നിലെ യുക്തി എന്തെന്ന് സംസ്ഥാന നേതൃത്വത്തിന് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടതല്ലെന്നും പുന:സംഘടനയാണ് ലക്ഷ്യമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടതല്ലെന്നും ഉടന്‍ തന്നെ പുന:സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും എഐസിസിയുടെ ന്യുനപക്ഷ വകുപ്പ് തലവന്‍ ഖുര്‍ഷിദ് അഹമ്മദ് പറയുന്നു. സെല്ലുകളുടെ പുനരേകീകരണം പുന:സംഘടനയുടെ ഭാഗം തന്നെയാണ്. എസ് സി/എസ് ടി, വനിതാ സെല്‍ എന്നിവ പോലുള്ളവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒബിസി, എക്സ് സര്‍വ്വീസ് മെന്‍സ് എന്നിവയാണ് പിരിച്ചുവിട്ടതെന്നും ഉടന്‍ തന്നെ ഇത് പുന:സംഘടിപ്പിക്കുമെന്നും രാഹുല്‍ഗാന്ധിയുടെ അടുത്ത അനുയായിയായ കെ. രാജു പറഞ്ഞു. എസ് സി/എസ്ടി അധ്യക്ഷനാണ് രാജു.
കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വകുപ്പ് ഏറ്റവും കാലപ്പഴക്കം ചെന്നതാണ്. ന്യൂനപക്ഷ സെല്ലിലൂടെ നിരവധി പേര് അവരുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചിട്ടുമുണ്ട്. ഗുലാം നബി ആസാദ്, സി.കെ. ജാഫര്‍ ഷെരീഫ് എന്നിവര്‍ ന്യൂനപക്ഷ കമ്മീഷന് അധ്യക്ഷ സ്ഥാനം അലങ്കരിച്ചിവരാണ്.
പാര്‍ട്ടി തീരുമാനത്തിനു പിന്നിലെ കാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും ന്യൂനപക്ഷസെല്ലുകളുടെ മുസ്ലീം നേതൃത്വത്തിന്റെ പരാജയമാണ് ഇതിനുപിന്നിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് ഘടകങ്ങള്‍ വിശ്വാസിക്കുന്നു. മുസ്ലീംങ്ങളുടെ പേരുകള്‍ മാത്രമേ ന്യൂനപക്ഷ സെല്ലിന്റെ അധ്യക്ഷ പദവിയിലേക്ക് വരുന്നുള്ളു എന്ന ആക്ഷേപമാണ് സെല്ലുകള്‍ പിരിച്ചുവിട്ട നടപടികള്‍ക്കു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുസ്ലിങ്ങളായ യുവാക്കളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിദ്യാഭാസത്തെ താരതമ്യം ചെയ്യാനോ, ആധുനിക ചിന്താഗതികള്‍ ഉള്‍ക്കൊള്ളാനോ പലരും തയ്യാറാകുന്നില്ലെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് മന്ത്രി ആരോപിക്കുന്നു.
ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ടതിനു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗൂഢലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സെല്ലുകള്‍ പിരിച്ചുവിട്ട് ന്യൂനപക്ഷങ്ങളുമായും അല്ലാത്തവരുമായും വിലപേശുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. പുതിയ അധ്യക്ഷന്മാരെ കണ്ടെത്തുന്നതിനപ്പുറം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
മുഖംമിനുക്കലിന്റെ ഭാഗമായി ന്യൂനപക്ഷ സെല്ലുകള്‍ പിരിച്ചുവിട്ട കോണ്‍ഗ്രസ് നടപടി വിചിത്രവും, തമാശക്കുവക നല്‍കുന്നതാണെന്നും ബിജെപി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: