ശ്രീനഗര്‍: ജമ്മുകശ്മീരിലെ ടാങ്ക്ദര് നിയന്ത്രണരേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ ഭാരത സൈന്യം വധിച്ചു. ഇന്ന് രാവിലെയുണ്ടായ വെടിവയ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ ലഷ്കര്‍ ഇ തോയ്ബ ഭീകരരാണെന്ന് സംശയിക്കപ്പെടുന്നു.
കശ്മീരിലെ പ്രളയം മുതലെടുത്ത് അതിര്‍ത്തിയിലൂടെ ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഇരുന്നൂറോളം ഭീകരര്‍ തയാറെടുക്കുകയാണെന്ന് കരസേനയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കശ്മീര്‍ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന ഭീകരരുടെ പക്കല്‍ മാരകായുധങ്ങളുണ്ടെന്നും പത്തുദിവസത്തിനിടെ അഞ്ചു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയാന്‍ സാധിച്ചു വെന്നും കമാന്‍ഡിങ് ഓഫീസര്‍ ലഫ് റ്റന്റ് ജനറല്‍ സുബ്രതാ സാഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: