കൊല്‍ക്കത്ത: കോടികളുടെ ശാരദാ കുംഭകോണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് മുന്‍ കണ്‍വീനറും വ്യാപാരിയുമായ ആസിഫ് ഖാന്, കോണ്‍ഗ്രസ് നേതാവ് സുമന് മിത്രയുടെ അടുത്ത അനുയായി ബാദല്‍ ഭട്ടാചാര്യ എന്നിവരെ സിബിഐ ചോദ്യം ചെയ്തു.
ഖാന്റെ വസതിയില്‍ ആഗസ്റ്റ് 29 ന് സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഭക്ഷണത്തിനുപോലും വകയില്ലാതെ ഉറങ്ങിയിരുന്ന നേതാക്കള്‍ കോടിക്കണക്കിന് രൂപയുടെ ആസ്തി ഉണ്ടാക്കിയതായി ഇദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.
പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മദന്‍ മിത്രയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായിരുന്ന ബാപി കരീമിനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി ആരോപണത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലാണ്.
തൃണമൂലിന്റെ ഉന്നതരെ ചോദ്യം ചെയ്താല്‍ കുംഭകോണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന് കേസില്‍ പ്രതിയായി അറസ്റ്റിലായ എംപി കുനാല്‍ ഘോഷ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും തട്ടിപ്പിലെ പ്രധാന സുദീപ്ത സെന്നിനെയും ചോദ്യം ചെയ്യണമെന്നാണ് ഘോഷിന്റെ ആവശ്യം. തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ത്ഥാ ചാറ്റര്‍ജിക്കും ലോക്സഭാ പാര്‍ട്ടി നേതാവ് സുധീപ് ബന്ദോപാധ്യയും ഇക്കാര്യത്തില്‍ പങ്കാളികളാണെന്ന് അദ്ദേഹം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: