ടോക്യോ: ഇരുരാജ്യങ്ങളുടേയും പുരോഗതിക്കും ലോകത്ത്സമാധാനവും സ്ഥിരതയും നിലനിര്‍ത്താനും വേണ്ടി ഭാരതവും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തമാക്കാനും അത് തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റാനും തീരുമാനിച്ചു. പ്രധാനമന്ത്രിനരേന്ദ്ര മോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. തങ്ങളുടെ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ സൂര്യോദയമാണെന്നും ടോക്കിയോ പ്രഖ്യാപനം അവതരിപ്പിച്ച് ഇരുവരും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഭാരതത്തിന്റെ സാമ്പത്തിക വികസനത്തിന് ജപ്പാന് വലിയ പങ്കു വഹിക്കുമെന്നും ഭാരതത്തിലെ അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മാണ മേഖലയും വികസിപ്പിക്കാന്‍ ജപ്പാന് 2,10,000 കോടി രൂപ( 350 കോടി ഡോളര്‍) അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപിക്കുമെന്നും മോദി പറഞ്ഞു. പൊതു സ്വകാര്യ സംരംഭങ്ങളിലൂടെയാകും ഇത്രയും തുക ഇവിടെ നിക്ഷേപിക്കുക. ഇത് രണ്ടു രാജ്യങ്ങള്‍ക്കും ഗുണകരമാകും.
അടിസ്ഥാന സൗകര്യം, റോഡുകള്‍, ഗതാഗത സംവിധാനം, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവ വികസിപ്പിക്കാനും ഗംഗയടക്കമുള്ള നദികളുടെ പുനരുജ്ജീവനത്തിനും, ഊര്ജോല്പാദനം വര്‍ദ്ധിപ്പിക്കാനും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് കോള്‍ഡ് സ്റ്റോറേജുകളും ഭക്ഷ്യ സംസ്ക്കരണ സ്ഥാപനങ്ങളും സ്ഥാപിക്കാനും മറ്റുമാകും നിക്ഷേപം. ഇതിനു പുറമേ 500 കോടി യെന്‍ വായ്പയും ജപ്പാന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭാരതത്തില്‍ ഇലക്ട്രോണിക് പാര്‍ക്കുകളും ബുള്ളറ്റ് ട്രെയിന്‍ ശൃംഖലയും സ്ഥാപിക്കാനും ജപ്പാന് സഹായിക്കും. ഭാരതത്തില്‍ കൂടുതല്‍ ജപ്പാന് സ്ഥാപനങ്ങളും ആരംഭിക്കും.
പ്രതിരോധരംഗത്തും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും സഹകരണം ശക്തമാക്കും. പ്രതിരോധസാങ്കേതിക വിദ്യ, പ്രതിരോധ ഉപകരണ നിര്‍മ്മാണം എന്നിവയിലും സഹകരിച്ച് പ്രവര്‍ത്തിക്കും.ഭാരത ജപ്പാന് ബന്ധം മേഖലയുടേയും ലോകത്തിന്റെയും സ്ഥിരതയ്ക്കും നല്ലതാകും.ഭാരതത്തിന് ജാപ്പനീസ് യുദ്ധ വിമാനം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കും..ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
സൈബര്‍ സെക്യൂരിറ്റി,ആണവ നിര്‍വ്യാപനം എന്നിവയിലുംഒത്തുചേര്ന്നായിരിക്കും പ്രവര്‍ത്തനം. ആണവോര്‍ജ രംഗത്തും സഹകരിക്കും. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരും, അതിനാല്‍ കരാര്‍ ആയിട്ടില്ല.
മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആറ് കമ്പനികെള ജപ്പാന് നെഗറ്റീവ് പട്ടികയില്‍ നിന്ന് നീക്കി.
ഉഭയകക്ഷി ചര്‍ച്ചയ്ക്കായി മോദി ജപ്പാനിലേക്ക് തന്നെ ആദ്യയാത്ര നടത്തിയതില്‍ ഷിന്‍സോ ആബെ സന്തോഷം പ്രകടിപ്പിച്ചു. വിദേശനയത്തില്‍ ഭാരതം ജപ്പാനു നല്കുന്ന പ്രധാന്യമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്ന് മോദിയും പ്രതികരിച്ചു.പൗരാണികമായ സാംസ്കാരിക ബന്ധമുള്ള, ഏഷ്യയിലെ ഏറ്റവും വലിയ, പഴക്കമുള്ള രണ്ട് രാജ്യങ്ങളാണ് ജപ്പാനും ഭാരതവും.ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര താല്പര്യമുള്ള നിരവധി വിഷയങ്ങളുമുണ്ട്.സാമ്പത്തിക രംഗത്തും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കണം.ആബെയും മോദിയും പറഞ്ഞു. മോദിയുടെ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന്റെ മൂന്നാം ദിനമായിരുന്ന ഇന്നലെയാണ് വളരെ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടന്നതും കരാറുകളില്‍ ഒപ്പിട്ടതും ടോക്കിയോ പ്രഖ്യാപനം ഉണ്ടായതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: