കൊച്ചി: സപ്ലൈക്കോയുടെ ഓണം റംസാന്‍ വിപണിയില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ത്തില്‍ കലാശിച്ചു. ഓണം റംസാന്‍ വിപണി തുടങ്ങി രണ്ടു ദിവസത്തിനകം ജയഅരി തീര്‍ന്നത് ഉപഭോക്താക്കളുടെ പ്രതിഷേധത്തിനു ഇടയാക്കിയത്. സപ്ലൈക്കോ അധികൃതര്‍ അരി മറിച്ചു വിറ്റെന്നു ആരോപിച്ചാണു ഉപഭോക്താക്കളില്‍ ചിലര്‍ പ്രതിഷേധിച്ചത്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരുടെ നീണ്ട നിരയായിരുന്നു കലൂര്‍ അന്താരാഷ്‌ട്ര സ്‌റ്റേഡിയം ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ പീപ്പിള്‍സ് ബസാറിലാണ് സംഭവം.
രാവിലെ 10 മണിക്കു ശേഷമാണ് പൊതുവുപണി തുറന്നത്. ഈ സമയം ആവശ്യക്കാരുടെ വന്‍തിരക്കും നിരയും രൂപപെട്ടിരുന്നു. അരി, പലവ്യജ്ഞനങ്ങള്‍ എന്നിവയ്‌ക്ക് വ്യത്യസ്ഥ നിരയാണ് ഉണ്ടായിരുന്നത്. ജയ അരിക്കാണ് ഏറെ ആവശ്യക്കാരും.
ഇതേത്തുടര്‍ന്ന് രാവിലെ പതിനൊന്നോടെ ജയ അരിയുടെ സ്‌റ്റോക്ക് തീര്‍ന്നു. ഇത് അരിവാങ്ങാന്‍ ക്യൂവില്‍നിലയുറപ്പിച്ച നൂറുകണക്കിനാളുകളുടെ എതിര്‍പ്പിനും ചെറിയ തോതിലുള്ള സംഘര്‍ഷത്തിനും കാരണമായി. പലരും ജയ അരി ലഭിക്കാത്തതിനാല്‍ പ്രതിഷേധമുയര്‍ത്തി മടങ്ങിപോയി. ഓരോ കാര്‍ഡിനും അഞ്ചുകിലോ വീതം അരിയാണ് പൊതു വിപണിയിലൂടെ നല്‍കുന്നത്. ജയ, പുഴുക്കലരി, മട്ട എന്നിവയ്‌ക്ക് 21രൂപയും സുരേഖ അരിക്ക് 35 രുപയുമാണുണ്ടായിരുന്നത്. പലസാധനങ്ങള്‍ക്കും വ്യത്യസ്ഥ ക്യൂവാണ് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് കുടുതല്‍ സമയ നഷ്ടവും ക്ലേശവുമുണ്ടാക്കി. നീണ്ട ക്യൂവില്‍ നിന്ന് അരിവാങ്ങിയ ശേഷം പലവ്യജ്ഞനങ്ങളുടെ മറ്റൊരു ക്യൂവില്‍ കയറി അടുത്ത സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥ പലരേയും അലോസരപ്പെടുത്തി. ഇതിനിടയില്‍ ജീവനക്കാരുടെ മയമില്ലാത്ത പെരുമാറ്റങ്ങളും ഉപഭോക്താക്കളുടെ ചില്ലറ പ്രതിഷേധങ്ങള്‍ക്കു കാരണമായി. ചിലര്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സബ്‌സിഡി സാധനങ്ങള്‍ ഇല്ലെങ്കിലും സപ്ലൈകോക്ക് ജാമ്യം ലഭിക്കുന്ന ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ വില്‍പനക്ക് എത്തിച്ചിട്ടുണ്ട്.
















