ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായി ബിജെപി നേതാവ് സുദാന്‍ഷു ത്രീവേദി വ്യക്തമാക്കി.
യുപിയില്‍ മൂന്ന് വര്‍ഷമായി ഇത്തരത്തിലുള്ള സംഘര്‍ഷ പരമ്പരകള്‍ തുടര്‍ന്ന് വരികയാണെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തെ കേന്ദ്രം വളരെ ഗൗരവ പൂര്‍ണമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നത്തെ കുറിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയേക്കുമെന്നും ത്രിവേദി വ്യക്തമാക്കി. സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളും കൊലപാതകങ്ങളുമെല്ലാം സര്‍ക്കാരിന്റെ പരാജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം യുപിയിലെ സഹറന്‍പൂരില്‍ നടന്ന സംഘര്‍ഷത്തിലും മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: