നാസിക്: കോണ്‍ഗ്രസിനും സഖ്യകക്ഷിയായ എന്‍സിപിക്കും ബിജെപി നേതാവും കേന്ദ്ര ഗതാഗത ഷിപ്പിംങ് മന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം.
ശിവസേനാ എംപി ചപ്പാത്തി കഴിപ്പിച്ച സംഭവം ഇരു പാര്‍ട്ടികളും വര്‍ഗ്ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും നിരന്തരം ബിജെപിക്കും ശിവസേനക്കുമെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ഗഡ്കരി കുറ്റപ്പെടുത്തി. രാജ്യത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് വോട്ടു നേടുന്നതിനുള്ള രാഷ്ട്രീയ കുതന്ത്രങ്ങളാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്്.
സര്‍ക്കാര്‍ വക ഗസ്റ്റ്ഹൗസായ മഹാരാഷ്ട്ര സദനില്‍ നിലവാരമില്ലാത്ത ഭക്ഷണങ്ങളും സേവനങ്ങളുമാണ് നല്‍കുന്നത്. ശിവസേനാ എംപി രാജന് വിചാരെ ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മാനേജര്‍ തയ്യാറാകാതെ വരുകയായിരുന്നു.
വടക്കന്‍ മഹാരാഷ്ട്രയില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കേന്ദ്ര മന്ത്രി ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്. രാജ്യത്തെ പട്ടിണി മരണങ്ങളും തൊഴിലില്ലായ്മയും വര്‍ധിക്കാന്‍ കാരണമായത് മുന്‍ സര്‍ക്കാരിന്റെ ഭരണമാണെന്ന് കുറ്റപ്പെടുത്തി. രാജ്യത്ത് അസമത്വവും അനീതിയും നിലകൊള്ളുന്നതിനുകാരണം യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണമാണ്.
അതേസമയം ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ കര്ഷകന് എതിരല്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഉള്ളിയുടെ കയറ്റുമതി താല്‍ക്കാലികമായി നിര്ത്തിവെച്ചിരിക്കുന്നത്്. കൂടാതെ ദേശീയ പാതകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതിനായി കോണ്‍ക്രീറ്റു റോഡുകള്‍ പണിയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: