ബംഗളൂരു : രാജ്യത്ത് യുവജനങ്ങളില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1.34ലക്ഷം പേരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. ഇതില്‍ 64,098 പേര് പുരുഷന്മാരാണ്. 29,491 സ്ത്രീകളും.
ആത്മഹത്യ ചെയ്തവരില്‍ 53.5 ശതമാനവും പതിനാലു വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളാണ്., 46.5 ശതമാനം പെണ്‍കുട്ടികളും, 34.4 ശതമാനം പേര് 15നും 29 നുമിടക്കുള്ളവരും. മണിക്കൂറില്‍ 15 ആത്മഹത്യകള്‍ നടന്നതായാണ് സൂചന. 48.6 ശതമാനം ആത്മഹത്യയുടെയും കാരണം അവ്യക്തമാണ്. കുടുംബപരമായ പ്രശ്നങ്ങളാണ് കാരണമെങ്കില്‍ പലപ്പോഴും പുറത്തു വിടാറില്ല. എന്നാല്‍ ഇതിലൊന്നും ഉള്‍പ്പെടാത്ത സ്വാഭാവിക മരണമാക്കുന്ന ഒട്ടനവധി സംഭവങ്ങളുമുണ്ട്.
ആത്മഹത്യക്കു മുന്നോടിയായി വ്യക്തികള്‍ ചുരുങ്ങിയത് പത്തു തവണയെങ്കിലും മാനസികമായി ശ്രമം നടത്തിയിരിക്കുമെന്നാണ് സൈക്യാട്രിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ആത്മഹത്യ ചെയ്യുന്നയാള്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം മുമ്പെങ്കിലും ഇതേക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവാം. പലപ്പോഴും കുടുംബാംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച സൂചന ലഭിച്ചിട്ടുമുണ്ടാകാം. അവ അവഗണിച്ചിരിക്കാനാണു സാധ്യത. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് രോഗശാസ്ത്ര വിഭാഗം മേധാവി ഡോ. ജി. ഗുരുരാജ് അറിയിച്ചു. പലപ്പോഴും പെട്ടന്നുള്ള ഉള്‍പ്രേരണയാണ് ഇതിലേക്കു വഴിവെക്കുന്നത്.
സമൂഹത്തിലെ ഏതെങ്കിലും വിധത്തിലുള്ള മാറ്റവും മാനസിക സംഘര്‍ഷങ്ങളുമാണ് യുവാക്കളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്നതെന്ന് അഭയാ ഹോസ്പിറ്റല്‍ സൈക്യാട്രി ഡോ. എ. ജഗദീഷ് പറഞ്ഞു. ഇതു കൂടാതെ സാമ്പത്തിക പ്രശ്നങ്ങളും ഇതിനു കാരണമാകുന്നുണ്ട്.
പുരുഷന്മാരില് ഭുരിഭാഗവും ആത്മഹത്യ ചെയ്യുന്നത് മദ്യവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മൂലമാണ്. ഇതു കൂടാതെ തൊഴിലില്ലായ്മയും സാമ്പത്തിക ബാധ്യതയും കാരണമാകുന്നുണ്ട്.
എന്‍സിബിസി റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യചെയ്തിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 16622 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം സ്ഥാനം തമിഴ്നാടിനാണ് 16601. കൂടാതെ മറ്റ് സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ് (14607), പശ്ചിമ ബംഗാള്‍ (13055) കര്‍ണ്ണാടക (11266) എന്നിവിടങ്ങളില്‍ 53.5 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: