ന്യൂദല്‍ഹി: അഴിമതി ആരോപണം നേരിട്ട ജഡ്ജിയ്ക്ക് യുപിഎ സര്‍ക്കാരും മൂന്ന് മുന്‍ചീഫ് ജസ്റ്റിസുമാരും ചേര്‍ന്ന് കാലാവധി നീട്ടിക്കൊടുക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തെന്ന മാര്‍ക്കണ്ഡേയ കട്ജുവിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി റുമാ പാല്. ജഡ്ജിയുടെ കാലാവധി നീട്ടിക്കൊടുക്കരുതെന്ന് ശുപാര്‍ശ ചെയ്ത കൊളീജിയത്തിലെ അംഗമായിരുന്നു റുമാ പാല്.
ഇൗ ശുപാര്‍ശ സര്‍ക്കാരിന് അയച്ചു കൊടുത്ത ശേഷം അന്നത്തെ ചീഫ് ജസ്റ്റിസും കൊളീജിയം അധ്യക്ഷനുമായ ആര്‍സി ലഹോട്ടി കൊളീജിയത്തിലെ മറ്റ് രണ്ടംഗങ്ങളെ അറിയിക്കാതെ, അഴിമതി ആരോപണം നേരിട്ട ജഡ്ജിയുടെ കാലാവധി നീട്ടാന്‍ സര്‍ക്കാരിന് സ്വന്തം നിലയില്‍ കത്തയക്കുകയായിരുന്നു.
ഈ സംഭവം എനിക്കറിയാം. ജസ്റ്റിസ് കട്ജു പറഞ്ഞതെല്ലാം ശരിയാണ്. റുമാ പാല് പറഞ്ഞു.ജഡ്ജി അഴിമതിക്കാരനാണെന്നും സര്‍ക്കാര്‍ ലഹോട്ടിയില് സമ്മര്‍ദ്ദം ചെലുത്തിയെന്നും പറഞ്ഞതും ശരിയാണ്. റുമാപാല്‍ തുടര്‍ന്നു.
ജഡ്ജിമാരുടെ നിയമനങ്ങൡലടക്കം യുപിഎ സര്‍ക്കാര്‍ വഴിവിട്ട് ഇടപെട്ടു എന്നതിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: