ന്യൂദല്‍ഹി: ഭാരത നാവിക സേനയ്ക്ക് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ രൂക്ഷ വിമര്‍ശനം. അറ്റകുറ്റപ്പണികളുടെ പേരില്‍ കോടിക്കണിക്കിനു തുക ദുര്‍വിനിയോഗം ചെയ്തു എന്നാണ് സേനയ്ക്കെതിരെയുള്ള സിഎജിയുടെ വിമര്‍ശനം. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ 40 കോടിയാണ് നാവിക സേന ദുര്‍വിനിയോഗം ചെയ്തത്. ദുര്‍വിനിയോഗം ചെയ്ത പണത്തിന്റെ മൂന്ന് കണക്കുകളും സിഎജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു.
മുംബൈയിലെ വെസ്റ്റേണ്‍ കമാന്റില്‍ കപ്പലുകള്‍ വരുന്ന ചാലുകളിലെ മണ്ണ് നീക്കം ചെയ്യുന്ന ജോലികള്‍ക്കുമാത്രമായി 33.91 കോടിയാണ് സേന ചെലവാക്കിയത്. ഇതിന്റെ പേരില്‍ സേന പണം ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു. മണ്ണ് നീക്കം ചെയ്യുന്ന ജോലികള്‍ മഴക്കാലത്ത് ചെയ്തത് നഷ്മാണെന്നിരിക്കെ കോടിക്കണക്കിനു തുക ഇതിനുവേണ്ടി ചെലവാക്കിയത് കുറ്റകരമായ അനാസ്ഥയാണെന്നും സിഎജി കുറ്റുപ്പെടുത്തുന്നു.
തീര സുരക്ഷാസേനയുടെ ‘വിക്രം’ എന്ന കപ്പലിന്റെ അറ്റകുറ്റപ്പണി എന്ന പേരില്‍ 6 കോടി രൂപ അനാവശ്യമായി ചെലവാക്കിയതാണ് രണ്ടാമത്തെ കണക്ക്. മുങ്ങല്‍ വിദഗ്ധര്‍ക്കുവേണ്ടി 10.24 ലക്ഷം രൂപ കണക്കില്‍പ്പെടുത്താതെ നല്‍കിയെന്നത് മൂന്നാമത്തെ കണക്ക്.
മണ്ണ് നീക്കം ചെയ്യുന്ന ജോലികളുടെ കരാര്‍ നല്കുന്നതില് കാലതാമസം സൃഷ്ടിച്ചത് നാവിക സേനയുടെ അനാസ്ഥയാണെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. കപ്പലുകളുടെ സുരക്ഷക്കായി അവ വരുന്ന ചാലുകളിലെ മണ്ണ് നീക്കം ചെയ്യുന്ന ജോലികള്‍ എല്ലാ വര്‍ഷവും നടത്താറുള്ളതാണ്. എന്നാല്‍ മഴക്കാലത്തു തന്നെ മണ്ണ് നീക്കം ചെയ്തത് പണം ദുര്‍വിനിയോഗം ചെയ്യാനായിരുന്നുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
മണ്ണ് നീക്കം ചെയ്യുന്നതിന് വന്‍ തുകയ്ക്കാണ് സേന കരാറില്‍ ഒപ്പുവെച്ചത്. വെസ്റ്റേണ്‍ നേവല്‍ കമാന്റും എം/എസ് ധര്‍തി ഡ്രെഡ്ജിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ടര്‍ ലിമിറ്റഡുമായാണ് ഇതു സംബന്ധിച്ച് കരാര്‍ അംഗീകരിക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍ക്കുവേണ്ടി പണം നല്കിയതുസംബന്ധിച്ച് തെറ്റായ രേഖകളാണ് സമര്‍പ്പിച്ചതെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നാവികസേനയിലെ യോഗ്യതയുള്ള എല്ലാ മുങ്ങല്‍ വിദഗ്ധര്‍ക്കും ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്കാറുള്ളപ്പോള് പിന്നെ എന്തിനുവേണ്ടിയാണ് മുങ്ങല്‍ പണം എന്ന നിലയില്‍ വേറെ തുക ഇവര്‍ക്ക് നല്‍കിയതെന്നും സിഎജി ചോദിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സിഎജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: