ചെന്നൈ: തമിഴ് ചലച്ചിത്രതാരം ദണ്ഡപാണി(71) അന്തരിച്ചു. തമിഴിന് പുറമെ തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ചെന്നൈയിലെ വിജയ ആശുപത്രിയിലായിരുന്നു അന്ത്യം. രാജമാണിക്യം, പോക്കിരിരാജ എന്നീ മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ കാതല്‍ ആണ് ആദ്യചിത്രം. അതുകൊണ്ട് തന്നെ കാതല്‍ ദണ്ഡപാണി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. വിവിധ ഭാഷകളിലായി 160 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലനായും തമാശക്കാരനായും വെള്ളിത്തിരയില്‍ മാറിമാറി പ്രത്യക്ഷപ്പെട്ട ദണ്ഡപാണി സ്വന്തം ശബ്ദത്തിലെ വ്യത്യസ്തത കൊണ്ട് മറ്റ് നടന്മാരില് നിന്നും വേറിട്ടുനിന്നു. ശരത്കുമാറിന്റെ പുതിയ ചിത്രമായ ശണ്ടമരുതത്തിന്റെ ചിത്രീകരണം പുരോഗമിക്കവെയാണ് ദണ്ഡപാണിയുടെ മരണം. ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തിലെ പ്രമുഖര്‍ ദണ്ഡപാണിയുടെ മരണത്തില്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: