ന്യൂദല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആറു പേരുടെ ദയാഹര്‍ജികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. നിതാരി കൂട്ടക്കൊലയിലെ പ്രതി സുരീന്ദര്‍ കോഹ്ലി അടക്കം ആറ് പേരുടെ ഹര്‍ജികളാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി തള്ളിയത്. മഹാരാഷ്ട്രയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ രേണുകാഭായി, സീമ എന്നീ സഹോദരിമാരുടെ ഹര്‍ജികളും തള്ളിയതില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി അതേപടി അംഗീകരിക്കുകയായിരുന്നു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മന്ത്രാലയം അതത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: