കൊച്ചി: ജില്ലയിലെ വിവിധയിടങ്ങളിലായി എണ്ണൂറിലേറെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന. സംസ്ഥാന സര്‍ക്കാരിന്റെ സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ടാണ് ആരോഗ്യ വകുപ്പ് പരിശോധന നടന്നതിയത്. ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി, കാറ്ററിംഗ് സ്ഥാപനങ്ങള്‍, സോഡാ ഫാക്ടറി, ഐസ് ഫാക്ടറി തുടങ്ങിയ സ്ഥാപനങ്ങളിലായാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച ആലുവ കെ.എസ്.ആര്.ടി.സി ക്യാന്റീന് ഉള്‍പ്പെടെ 38 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കി. 303 സ്ഥാപനങ്ങളില്‍ കണ്ടെത്തിയ ന്യൂനതകള്‍ അടിയന്തിരമായി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ രാവിലെ 5.30 മുതല്‍ 20 പ്രത്യേക സ്ക്വാഡുകളായാണ് വ്യാപക പരിശോധന നടന്നത്. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹസീന മുഹമ്മദ്, അഡീഷണല്‍ ഡി.എം.ഒ ഡോ.സുഹിത, റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍.ശ്രീനിവാസന്, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ കെ.വിജയകുമാര്‍, ടി.പി.ചന്ദ്രന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എം.സക്കീര്‍, കെ.എം.ഷെരീഫ്, ജോസഫ് ബിനു, കെ.ഡി.ദീപക്, സത്യജിത് സത്യന് എന്നിവര്‍ ജില്ല സ്ക്വാഡിലും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നവര്‍ 19 ബ്ലോക്ക് സ്ക്വാഡുകള്‍ക്കും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: