പത്തനംതിട്ട: എബിവിപി സംസ്ഥാന പഠന ശിബിരം പത്തനംതിട്ടയില്‍ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എന്‍.രവികുമാര്‍ ഉദ്ഘാടനം ചെയ്തു. പഠിപ്പുമുടക്കി സമരം ചെയ്യില്ലെന്ന എസ്എഫ്ഐ നേതാക്കളുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും ഇത് വിദ്യാലയ അന്തരീക്ഷം സമാധാന പൂര്‍ണ്ണമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാലിന്റെ സംസ്ക്കാരം പേറുന്ന എസ്എഫ്ഐ അടക്കമുള്ള സംഘടനകളാണ് വിദ്യാലയങ്ങള്‍ കലാപഭൂമിയാക്കുന്നത്. സ്വാമി വിവേകാനന്ദനെ ആദര്‍ശപുരുഷനാക്കി പ്രവര്‍ത്തിക്കുന്ന എബിവിപി, വ്യക്തിത്വ നിര്‍മ്മാണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. വിവേകാനന്ദ സ്വാമിയുടെ സന്ദേശം ഉള്‍ക്കൊണ്ട് ഇതിന്റെ പ്രചാരകനാകാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് കഴിയണം. ഭാരതീയ സംസ്ക്കാരം ഉള്‍ക്കൊള്ളുന്ന വ്യക്തികളെ വാര്‍ത്തെടുത്ത് രാഷ്ട്രത്തിന്റെ ഉന്നതിക്കായി അണിനിരത്തുകയാണ് ലക്ഷ്യമെന്നും രവികുമാര്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്മാന് പി.എസ്.നായര്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ എബിവിപി സംസ്ഥാന പ്രസിഡന്റ് സി.കെ.രാഖേഷ് സ്വാഗതവും സ്വാഗത സംഘം ജനറല്‍ സെക്രട്ടറി വി.എ.സൂരജ് നന്ദിയും പറഞ്ഞു.
ആറന്മുള സമരപരമ്പരകളെകുറിച്ചും സാമൂഹ്യവിപത്തുകളില്‍ പ്രതികരിക്കുവാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. എബിവിപിയുടെ അടിസ്ഥാന ആശയങ്ങളെകുറിച്ച് എന്‍.രവികുമാറും, വിവിധ വിഷയങ്ങളെ ആസ്പദമാക്കി എബിവിപി സംസ്ഥാന സെക്രട്ടറി ഡോ.ബി.ആര്. അരുണ്‍ കുമാറും ക്ലാസുകള്‍ നയിച്ചു. കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ ശിബിരത്തെ അഭിസംബോധന ചെയ്തു. പത്തനംതിട്ടയുടെ സാംസ്കാരിക പൈതൃകമായ പടയണിയും അരങ്ങേറി. പടയണി കലയേകുറിച്ച് ആചാര്യനായ കടമ്മനിട്ട വാസുദേവന്‍പിള്ള വിദ്യാര്‍ത്ഥി പ്രതിനിധികളോട് സംസാരിച്ചു. ഇന്ന് നടക്കുന്ന ശിബിര സെക്ഷനുകളില്‍ എബിവിപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി കെ.എന്‍.രഘുനന്ദന്, അഖിലേന്ത്യാ സെക്രട്ടറി ആശിഷ് ചൗഹാന് തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 ഭാരവാഹികളാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ശിബിരത്തില്‍ പങ്കെടുക്കുന്നത്. ശിബിരം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: