കോഴിക്കോട്: പൊതുമാനദണ്ഡം കാറ്റില്‍പ്പറത്തി വനം വകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. വിവിധ ഡിവിഷനുകളിലെ 28 ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരെയാണ് രാഷ്ട്രീയ – സാമ്പത്തിക സമ്മര്‍ദ്ദത്തിന് വഴങ്ങി കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. ജോലിയില്‍ നിന്ന് വിരമിക്കാന്‍ മൂന്നും ഒമ്പതും മാസം ഉള്ളവരും ഒരു ഓഫീസില്‍ ഒരുവര്‍ഷം പൂര്ത്തീകരിക്കാത്തവരുമാണ് ഇക്കൂട്ടത്തില്‍ ഏറെയും.
വിരമിക്കാന്‍ രണ്ട് വര്‍ഷം ഉള്ളവരെ നിലവിലെ ഓഫീസില്‍ നിന്ന് മാറ്റരുതെന്നും ഒരു ജീവനക്കാരനെ മൂന്ന് വര്‍ഷത്തിന് ശേഷമേ സ്ഥലം മാറ്റാന്‍ പാടുള്ളൂവെന്നുമാണ് പൊതുമാനദണ്ഡം. പൊതു സ്ഥലമാറ്റമാണെങ്കില് അത് ജൂണ്‍ മാസത്തിന് മുമ്പ് വേണമെന്നുമാണ് ചട്ടം. ഇതെല്ലാം ലംഘിച്ചുള്ള കൂട്ടസ്ഥലമാറ്റത്തിന് പിന്നില്‍ ഇടനിലക്കാരുമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ചിലും സമാനരീതിയില്‍ സ്ഥലം മാറ്റമുണ്ടായിരുന്നു. ഭരണകക്ഷിക്കാര്‍ നല്കുന്ന പട്ടിക പ്രകാരമാണത്രെ ഈ സ്ഥലമാറ്റമെല്ലാം.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: