തിരുവനന്തപുരം: വാളകം കേസില്‍ കേരളാ കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര് ബാലകൃഷ്ണപിള്ളയെ സിബിഐ ചേദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. നാലു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സിബിഐയോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് പിള്ള വ്യക്തമാക്കി. നേരത്തെ ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇവരുടെ ബന്ധുവുമായ ശരണ്യ മനോജ്, ഗണേശ്കുമാറിന്റെ അഡിഷണല്‍ പിഎ പ്രദീപ് എന്നിവരടക്കം എട്ടുപേരെ നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ആര് ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് കൃഷ്ണകുമാറിനെ 2011 സെപ്റ്റംബര്‍ 27ന് രാത്രി ആക്രമിക്കപ്പെട്ട കേസിലാണ് ബാലകൃഷ്ണപിള്ളയെ സിബിഐ ചേദ്യം ചെയ്തത്. കൃഷ്ണകുമാറിന്റെ ഭാര്യ ഗീത സിബിഐക്ക് ഇവര്‍ക്കെതിരെ നേരത്തെ മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: