തൊടുപുഴ: സംസ്ഥാനത്ത് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പാറമടകള്‍ പശ്്ചിമഘട്ടം തന്നെ ഇല്ലാതാക്കുമെന്ന് പരിസ്ഥിതി സംബന്ധിച്ച നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട്. ഇതേ രീതിയില്‍ പാറഖനനം തുടര്‍ന്നാല്‍ കേരളത്തില്‍ പാറ ഇല്ലാതാകും. സംസ്്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പാറമടകളില്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയും നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവയും കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണെന്നാണ് സമിതി ചുണ്ടിക്കാട്ടുന്നത്.
1967ലെ മൈനര്‍ മിനറല്‍ കണ്സഷന് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് മിക്ക പാറമടകളും പ്രവര്‍ത്തിക്കുന്നത്. സി.പി. മുഹമ്മദ് എംഎല്‍എ ചെയര്‍മാനായ സമിതി നടത്തിയ സിറ്റിംഗില്‍ സംസ്ഥാനത്ത് ലൈസന്‍സുള്ള എത്ര പാറമടകളുണ്ടെന്ന കണക്ക് ഹാജരാക്കാന്‍ റവന്യൂ, പരിസ്ഥിതി, വ്യവസായം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല.
പാറഖനനം മൂലം പൊതുവഴികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമുണ്ടാകുന്ന നഷ്ടം ഖനനത്തിന് നേതൃത്വം നല്കുന്നവരില് നിന്നും ഈടാക്കണമെന്നാണ് പരിസ്ഥിതി സംബന്ധിച്ച് പഠനം നടത്തിയ സമിതിയുടെ റിപ്പോര്‍ട്ട്. ഖനനവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിക്കുന്നവരെ ക്രിമിനല്‍ വകുപ്പ് പ്രകാരം കേസെടുത്ത് അഴിക്കുള്ളിലാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ വിദ്യാസമ്പന്നരായ യുവജനങ്ങളെ ഉള്‍പ്പെടുത്തി ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സെസിന്റെ നേതൃത്വത്തില്‍ പഠനം നടത്തണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നുണ്ട്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: