കൊച്ചി: സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറന്മുളവിമാനത്താവളപദ്ധതിക്കായി കേരളസര്‍ക്കാര്‍ നടത്തിയ നിയമവിരുദ്ധപ്രവര്ത്തനങ്ങളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഇടതുവലത് സര്‍ക്കാരുകള്‍ ഒരുപോലെ ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്.
നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് ആറന്മുളയില് നടന്നത്. ഒരു സ്വകാര്യ കമ്പനിയുടെ സംരംഭത്തെ ഇത്രകണ്ട് വഴിവിട്ട് സഹായിച്ചതിന്റെ പിന്നിലെ രഹസ്യം പുറത്തുകൊണ്ടുവരാന്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ സിഎജി തന്നെ ഒരു സ്വതന്ത്രമായ അന്വേഷണത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മുഖ്യമന്ത്രി അച്യുതാനന്ദന് തുടങ്ങിയവര്‍ സംശയത്തിന്റെ കരിനിഴലിലാണ്. സെക്രട്ടറിയേറ്റ് തലം വരെ നീണ്ടുനില്‍ക്കുന്ന നിരവധി ഉന്നതര്‍ ബന്ധപ്പെട്ട കേസായതിനാല്‍ സംസ്ഥാനപോലീസ് ഈ അന്വേഷണത്തിന് ഉചിതമാകില്ലെന്ന് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: