തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വിസിയുടെ ഓഫീസില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. ഓഫീസില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്ന വാര്‍ത്ത തെറ്റാണ്. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ആലോചിച്ചശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് വിസിയുടെ ഓഫീസില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കെ.കെ ലതികയാണ് നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചത്. ഇതിന് മറുപടി പറഞ്ഞ വിദ്യാഭ്യാസ മന്ത്രി സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്ത തെറ്റാണെന്നും വ്യക്തമാക്കി.
ഇത് സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി. സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനോട് യോജിപ്പില്ലെന്നും ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചതോടെയാണ് പ്രതിഷേധം അടങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം. അബ്ദുസ്സലാമിന്റെ ഓഫീസില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അടുത്തിടെ സര്‍വ്വകലാശാല ഉത്തരവിറക്കിയിരുന്നു.
പരിശീലനം ലഭിച്ച വനിതകള്‍ വി.സിയെ ആക്രമിക്കാന്‍ തയാറെടുക്കുന്നുണ്ടെന്ന് വിശ്വാസ കേന്ദ്രത്തില്‍നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അധികൃതരുടെ വാദം. ഇതു സംബന്ധിച്ച ഒമ്പതോളം നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡിജിറ്റല്‍ ഡോക്യുമെന്റ് സിസ്റ്റം വഴി എല്ലാ സെക്ഷനുകളിലേക്കും കൈമാറുകയായിരുന്നു.
വിസിയുടെ ഓഫീസില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവിനെതിരെയാണ് പ്രതിഷേധവുമായി വിവിധ സംഘടനകളും വനിതാ ജീവനക്കാരും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: