ന്യൂദല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്. നേരത്തെ കൃഷ്മമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ഹൈക്കോടതി സല്മാന് ഖാനെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടിരുന്നു. ഇതിനെ വെല്ലുവിളിക്കുന്നതാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.
നാല് ആഴ്ച്ചക്കുള്ളില് നോട്ടീസ് സംബന്ധിച്ച വിശദീകരണം അറിയിക്കണമെന്നും സല്‍മാനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ വിചാരണ കോടതി താരത്തിന് അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു.
ജോധ്പൂരിനു സമീപം കന്‍കാണി ഗ്രാമത്തില്‍ ‘ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 1998 ഒക്ടോബര്‍ ഒന്നിനു രാത്രി രണ്ട് കൃഷ്ണമൃഗങ്ങളെ സല്മാനുള്പ്പെട്ട സംഘം വേട്ടയാടിയെന്നാണ് കേസ്. സല്‍മാനെ കൂടാതെ സെയ്ഫ് അലിഖാന്, തബു, സൊനാലി ബിന്ദ്ര, നീലം എന്നിവരും കേസിലുള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: