സാവോപോളൊ: അമേരിക്കയെ വീഴ്ത്തി ബെല്‍ജിയം ക്വാര്‍ട്ടറില്‍. അധികതസമയത്ത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അമേരിക്കയെ കീഴടക്കിയാണ് ബെല്‍ജിയം ജയവും ക്വാര്‍ട്ടര്‍ ബര്ത്തുമുറപ്പിച്ചത്. നിശ്ചിതസമയത്ത് ഗോള്‍രഹിതമായിരുന്ന മത്സരത്തില്‍ അധികസമയത്തായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. അര്‍ജന്റീനയാണ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ എതിരാളികള്‍. ഈ ലോകകപ്പില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു അമേരിക്കയും ബെല്‍ജിയവും തമ്മില്‍ നടന്നത്. യുവത്വത്തിന്റെ തിളപ്പും ചങ്കുറപ്പുമായി ലോകകപ്പിലെ കറുത്ത കുതിരകളായ ബെല്‍ജിയവും ചോരാത്ത ആവേശവുമായി അമേരിക്കയും കളം നിറഞ്ഞപ്പോള്‍ ആവേശം പാരമ്യത്തിലെത്തി.
നിരന്തരം ആക്രമണം അഴിച്ചു വിട്ട് ഇരു ടീമുകളും മേധാവിത്തം നേടാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.അമേരിക്കന്‍ ഗോള്‍മുഖത്തേക്ക് തുടരെത്തുടരെ ബെല്‍ജിയത്തിന്റെ ആക്രമണം. അമേരിക്കന്‍ ഗോളി ടിം ഹൊവാര്‍ഡിന് തിരക്കു പിടിച്ച ദിവസമായിരുന്നു. അവസരങ്ങള്‍ തുലയ്ക്കാന്‍ ഇരു ടീമുകളും മത്സരിച്ചു. തൊണ്ണൂറു മിനിറ്റും ഗോള്‍ മാറി നിന്നതോടെ കളി അധിക സമയത്തേക്ക്. അതു വരെ സൈഡ് ബഞ്ചില്‍ വിശ്രമത്തിലായിരുന്ന ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം റൊമേലു ലൂക്കാക്കു പകരക്കാരനായി ഇറങ്ങി. ലൂക്കാക്കു പന്ത് കാലു കൊണ്ട് തൊട്ടതും ഗോളെത്തി.എക്സ്ട്രാ ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലൂക്കാക്കുവിന്റെ മുന്നേറ്റം.നാല്‍റ്റി ബോക്സില്‍ വച്ച് പന്ത് കെവിന് ഡു ബ്രൂയാന് കൈമാറുന്നു. ചെല്‍സി താരമായ ബ്രുയാന്റെ ഷോട്ട് അമേരിക്കയില്‍ വലയില്‍. 93ാം മിനിട്ടിലായിരുന്നു ബെല്‍ജിയത്തിന്റെ ഗോള്‍. ആദ്യ ഗോള്‍ വീണതോടെ അമേരിക്ക ആക്രമണം ശക്തമാക്കി.
കളി ചൂടായി. ബെല്‍ജിയവും അമേരിക്കന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറി. അമേരിക്കന്‍ പ്രതിരോധം തുറന്നുകിട്ടിയ അവസരം മുതലാക്കി ലുകാകു അധികസമയത്തിന്റെ പതിനഞ്ചാം മിനിട്ടില്‍ ബെല്‍ജിയത്തിനായി രണ്ടാം തവണയും അമേരിക്കന്‍ വല കുലുക്കി. രണ്ട് ഗോള്‍ ലീഡായതോടെ വിജയമുറപ്പിച്ച ബെല്‍ജിയത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്ക തിരിച്ചടിച്ചു.എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കും മുമ്പുതന്നെ.പകരക്കാരനായി ഇറങ്ങിയ ജൂലിയന്‍ ഗ്രീനിന്റെ വകയായിരുന്നു അമേരിക്കയുടെ മറുപടി ഗോളെത്തിയത്. പ്രതിരോധക്കാര്‍ക്ക് മുകളിലൂടെ ബ്രാഡ് ലി ചിപ്പ് ചെയ്ത് നല്കിയ ബോള്‍ നിലം തൊടും മുമ്പ് ബെല്‍ജിയം വലയിലെത്തിച്ചു ഈ പത്തൊമ്പതുകാരന്.
ലോകകപ്പില്‍ അമേരിക്കയ്ക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും ഗ്രീനിനെത്തേടിയെത്തി. ഒരു ഗോളടിച്ചതോടെ അമേരിക്ക ശരിക്കും ഉണര്‍ന്നു. ഒന്നാന്തരം നീക്കങ്ങള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായി. മികച്ച അവസരങ്ങള്‍ പക്ഷേ ഫിനിഷിംഗിലെ പോരായ്മ കൊണ്ട് നഷ്ടപ്പെട്ടു. സമീപകാല ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച എക്സ്ട്രാ ടൈമിന് റഫറിയുടെ ലോംഗ് വിസില്‍. ബെല്‍ജിയം 1986ന് ശേഷം ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: