കൊച്ചി: എംപിമാരായ ശശി തരൂര്‍, പി.കരുണാകരന്, ആന്റോ ആന്റണി എന്നിവര്‍ക്കെതിരെ ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. പെരുമാറ്റചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് തിരുവനന്തപുരത്തു നിന്ന് ജയിച്ച ശശി തരൂരിനെതിരെ മാധ്യമ പ്രവര്‍ത്തകനായ ഏലിയാസ് ജോണ്‍ ഹര്‍ജി സമര്‍പ്പിച്ചത്.
വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിച്ചു എന്ന് ആരോപിച്ചാണ് കാസര്‍കോട്ട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി സിദ്ദിഖ് സിപിഎമ്മന്റെ പി.കരുണാകരനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
പത്തനംതിട്ടയില്‍ ആന്റോ ആന്റണി യഥാര്ത്ഥസ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല എന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശി അഡ്വ.മനോജ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: