തിരുവനന്തപുരം: അധ്യാപികമാര്‍ മുസ്ലീംലീഗ് ആഫീസിലെ ജീവനക്കാരല്ലെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍. വിദ്യാഭ്യാസ വകുപ്പ് മുസ്ലീംലീഗില്‍ നിന്നും എടുത്തുമാറ്റണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു. പട്ടികജാതിക്കാരായ കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനധ്യാപികയെ സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ നിയമസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലീംലീഗിന്റെ വര്‍ഗീയ അജണ്ടയാണ് വിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍നിന്നും എടുത്തുമാറ്റണം. ലീഗിന് അനഭിമതരായവരെയും ചൊല്‍പ്പടിക്കു നില്‍ക്കാത്തവരെയും പുറത്താക്കുക എന്ന നയം അപകടകരമാണ്. കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപിക ഊര്‍മ്മിളാദേവിയെ സ്ഥലം മാറ്റിയ നടപടി ഉടന്‍ പിന്‍വലിക്കണം. വിദ്യാഭ്യാസമന്ത്രിയുടെ വ്യക്തിപരമായ പ്രതികാരബുദ്ധിയാണ് ഇതിന് പിന്നില്‍.
യുഡിഎഫ്, സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ പട്ടികജാതി വിഭാഗത്തിലെ ഐഎഎസ്സുകാര്‍ ഉള്‍പ്പെടെയു#്ല ഉദ്യോസ്ഥന്മാര് കൊടി പീഡനവും വിവേചനവുമാണ് അനുഭവിക്കുന്നത്. ഊര്‍മ്മിളാദേവി പട്ടികജാതിക്കാരിയായതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്രയും ധാര്‍ഷ്ട്യപരമായ നിലപാട് സ്വീകരിക്കുന്നത് സര്‍ക്കാരിന്റെ പട്ടികജാതി പീഡന നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണം. അധ്യാപികയുടെ സ്ഥലംമാറ്റ നടപടി പിന്‍വലിച്ചില്ലെങ്കില്‍ വിദ്യാഭ്യാസമന്ത്രിയെ തടയുന്നതുള്‍പ്പെടെയുള്ള ശക്തമായ സമരങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും സുധീര്‍ മുന്നറയിപ്പു നല്കി.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആര്.എസ്. രാജീവ്, സംസ്ഥാന സമിതി അംഗം എസ്. നിശാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി രാജാജിനഗര്‍ മഹേഷ്, കെ.ജി. അനീഷ്, ജില്ലാനേതാക്കളായ സതീഷ്, അഡ്വ. രഞ്ചിത്ത് ചന്ദ്രന്, കരമന പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: