ന്യൂദല്‍ഹി: ട്രെയിന്‍ യാത്രാക്കൂലിയും ചരക്കുകൂലിയും വര്‍ദ്ധിപ്പിച്ചു. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി ആറര ശതമാനവുമാണ് കൂട്ടിയത്.വര്‍ദ്ധന ഈ മാസം 25ന് പ്രാബല്യത്തില്‍ വരും.യുപിഎ സര്‍ക്കാര്‍ ചാര്‍ജ് വര്‍ദ്ധനയ്ക്ക് തീരുമാനിച്ചിരുന്നെങ്കിലും ഒടുവില്‍ പുതിയ സര്‍ക്കാരിന് വിടുകയായിരുന്നു. വര്‍ദ്ധനയുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
മുന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.
സിഗ്നല്‍ സംവിധാനങ്ങള്‍ പരിഷ്കരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും പാതകള്‍ ബലപ്പെടുത്താനും പണമില്ലാതെ റെയില്‍വേ വിഷമിക്കുകയാണ്. യാത്രാക്കൂലിയിനത്തില്‍ 26000 കോടി രൂപയാണ് നഷ്ടം വരുന്നത്. ഈ സാഹചര്യത്തിലാണ് യാത്രാക്കൂലി കൂട്ടിയത്.റെയില്‍വേയെ ആധുനികവല്‍ക്കരിക്കുകയാണ് സര്‍ക്കാരിെന്റ പ്രധാന അജണ്ട.അതിവേഗ തീവണ്ടികള്‍ കൊണ്ടുവരേണ്ടതുണ്ട്. ചരക്ക് ഇടനാഴി സ്ഥാപിക്കാനും പരിപാടിയുണ്ട്. ഇതിനൊക്കെ വലിയ നിക്ഷേപം വേണം. സദാനന്ദ ഗൗഡ പറഞ്ഞു. യുപിഎ സര്‍ക്കാരും യാത്രാ നിരക്ക് പതിനാലു ശതമാനമാണ് കൂട്ടാന്‍ തീരുമാനിച്ചിരുന്നത്. മെയ് 20ന് ഇതു സംബന്ധിച്ച വിജ്ഞാപനവും ഇറക്കിയിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം പുതിയ സര്‍ക്കാരിന് വിട്ട് ഉത്തരവിടുകയായിരുന്നു.
ഖജനാവ് കുത്തിക്കവര്ന്നാണ് യുപിഎ സര്‍ക്കാര്‍ ഇറങ്ങിപ്പോയതെന്നും തനിക്ക് ലഭിച്ചത് കാലിയായ ഖജനാവാണെന്നും അതിനാല്‍ കടുത്ത സാമ്പത്തിക നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്നും മോദി പറഞ്ഞിരുന്നു.റെയില്‍വേ കടുത്ത സാമ്പത്തിക നഷ്ടത്തിലാണ്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടുണ്ടായ ബാധ്യത കുറച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഇപ്പോള്‍ മോദി സര്‍ക്കാരിെന്റ തലയിലാണ്. യാത്രാനിരക്ക് കൂട്ടുക അനിവാര്യമായ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ അതിനു തുനിഞ്ഞിരിക്കുന്നത്.
യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടണമെന്ന് റെയില്‍വേ ബോര്‍ഡാണ് ശുപാര്‍ശ ചെയ്തിരുന്നത്. നിരക്ക് കൂട്ടിയതിലൂടെ എണ്ണായിരം കോടി രൂപ അധികമായി കണ്ടെത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് മോദി സര്‍ക്കാരിെന്റ കണക്കു കൂട്ടല്‍.അടുത്ത മാസം റെയില്‍ ബജറ്റാണ്. അതില്‍ പറയുന്ന പദ്ധതികള്‍ക്ക് നിരക്ക് വര്‍ദ്ധനയിലൂടെ പണം കണ്ടെത്താനാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: