തൃശൂര്‍: അനധികൃത കയ്യേറ്റവും കുടിയേറ്റവും പശ്ചിമഘട്ടത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഹിന്ദുഐക്യവേദിയുടെ ഉപവിഭാഗമായ പ്രകൃതി സംരക്ഷണ വേദി കേന്ദ്ര വനംമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ക്ക് നല്കിയ നിവേദനത്തില്‍ അഭിപ്രായപ്പെട്ടു.
ഇടുക്കിയില്‍ വര്‍ധിച്ചുവരുന്ന മറ്റൊരു പ്രവണത മതചിഹ്നം സ്ഥാപിച്ച് അതിന്റെ മറവില്‍ ഭൂമി കയ്യേറുക എന്നതാണ്. മനുഷ്യവാസമില്ലാത്ത സ്ഥലത്ത് പോലും കുരിശ് സ്ഥാപിച്ച് പ്രദേശം കയ്യേറുന്നതായി തെളിവ് സഹിതം മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. ഇത് വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിനും ജീവനു തന്നെയും ഭീഷണി സൃഷ്ടിക്കുന്നു. കുരിശിനു മുകളില്‍ വാളുകള്‍ ഘടിപ്പിക്കുന്നത് പുതിയ പ്രവണതയാണ്. മതംമാറ്റവും പള്ളി നിര്‍മാണവും അനധികൃതമായി നടക്കുന്നതില്‍ സര്‍ക്കാരിന്റെ ഒത്താശയുണ്ട്. അതിനാല്‍ ജില്ലയില്‍ മതശക്തി ഉപയോഗിച്ച് നടത്തുന്ന വനഭൂമി കയ്യേറ്റത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വേദി സംസ്ഥാന ചെയര്മാന് എം.എന്‍. ജയചന്ദ്രന്, ജനറല്‍ കണ്‍വീനര്‍ പി. സുധാകരന്, പ്രൊഫ.സി.എം. ജോയി, സ്വാമി ദേവചൈതന്യ, എസ്. പത്മഭൂഷണ്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: