അങ്കമാലി: ബാംബുക്കോര്പ്പറേഷന് കൂടുതല്‍ ലാഭകരമാക്കുന്നതിന്റെ ഭാഗമായി ബാംബൂ ബോര്‍ഡ് ഫാക്ടറിയുടേയും, ബാംബൂ ഹൈടെക് ടെയില്‍ ഫാക്ടറിയുടേയും പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കും.അതിെന്റ ഭാഗമായി ലബോറട്ടറി ശക്തിപ്പെടുത്തും,ഡിസൈന്‍ ഡവലപ്മെന്റ് സെന്റര്‍ തുടങ്ങും..കോര്പ്പറേഷന് ചെയര്മാന് പി.ജെ. ജോയി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പണമില്ലാത്തതിനാലാണ് ഈ രണ്ടു സ്ഥാപനത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താത്തത്. വികസനത്തിന് ഇപ്പോള്‍ ഒരുകോടി ഇരുപത്തിയെട്ട് ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ അനവദിച്ചിട്ടുണ്ട്.
ബാംബൂ പ്ലൈ ഉത്പ്പന്നങ്ങളുടെ വില്‍പ്പന വിപുലീകരിക്കുന്നതിനൊപ്പംതന്നെ മുള ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തുന്നതിനും ബാംബുക്കോര്പ്പറേഷന് ലക്ഷ്യമിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി സംസ്ക്കരിച്ച മുളകൊണ്ട് ഫര്‍ണിച്ചര്‍ ഉത്പാദിപ്പിക്കും. ചൈനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് നല്ലളത്ത് സ്ഥാപിച്ച ഹൈടെക് ബാംബൂ ഫ്ലോറിങ്ങ് ടെയില്‍ നിര്‍മ്മാണ ശാലയില്‍ നിലവിലുള്ള നിര്‍മ്മാണശേഷി ഇരട്ടിയാക്കി ആധുനിക വിപണന തന്ത്രങ്ങളിലൂടെ ആര്കോടിരൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ട് ബോര്‍ഡ് അംഗങ്ങളായ വര്‍ഗ്ഗീസ് ജോര്‍ജ്ജ് പൈനാടത്ത്, മീരാന്മൗലവി, എം.ഡി. ടി. സുകുമാരന്‍നായര്‍, കൊമേഴ്സ്യല്‍ മാനേജര്‍ കെ.വി. ഫ്രാന്‍സീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: