കൊച്ചി: മലിനജലം നേരിട്ട് പ്ലാന്റില്‍ ശേഖരിച്ച്് ശുദ്ധീകരിക്കാതെ ടാങ്കര്‍ ലോറികള്‍ക്ക് വിതരണം ചെയ്തിരുന്ന കൊച്ചിയിലെ രണ്ട് പ്ലാന്റുകള്‍ പൂട്ടി. എലൂര്‍ പാതാളത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് സ്വകാര്യ പ്ലാന്റുകളാണ് പൂട്ടിയത്. എറണാകുളം ജില്ലയിലെ വിവിധ കുടിവെള്ള ശേഖരണ പ്ലാന്റുകളില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി.
പെരിയാറില്‍ നിന്ന് മൂന്ന് പൈപ്പുകള്‍ വഴി നേരിട്ട് ഇവിടേക്ക് വെള്ളം പമ്പു ചെയ്തിരുന്നതായി കണ്ടെത്തി.കേരളത്തിലെ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട പുഴയായ പെരിയാറില്‍ നിന്നാണ് എറണാകുളം ജില്ലയുടെ മിക്കവാറും പ്രദേശങ്ങളില്‍ കുടിവെള്ള ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നത്.
വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാട് റീജിയണല്‍ അനാലിറ്റിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ഡിഎംഒ വ്യക്തമാക്കി. പരിശോധനാഫലം ലഭിക്കുന്നതനുസരിച്ച് നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലോറിനേഷന് നടത്താത്ത വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നായിരുന്നു അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, എറണാകുളം ഡിഎംഒ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: