ന്യൂദല്‍ഹി : വിദ്യാര്‍ത്ഥികളിലെ പോഷകാഹാരത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാഗാന്ധി സ്കൂളുകളില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാനൊരുങ്ങുന്നു. പോഷകമൂല്യം തീരെയില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രാജ്യത്തെ സ്കൂള്‍ കാന്റീനുകളില്‍ നിര്‍ത്തലാക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ മികച്ചതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കാനും പദ്ധതിയുള്ളായി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സ്ഥിരമായിട്ടുള്ള ഉപയോഗം വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമായതിനാലാണ് നടപടി. ജങ്ക് ഫുഡിനെതിരെയുള്ള ബോധവല്കരണവും മന്ത്രാലയത്തിന്റെ നേതൃത്വത്തില്നടത്തും.
ഇതിന്റെ ഭാഗമാക്കി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി മേനകാ ഗാന്ധി ആരോഗ്യ, മാനവ വിഭവശേഷി മന്ത്രാലയവുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. സ്കൂളുകളിലെ ഉച്ചഭക്ഷണം എച്ച്ആര്‍ഡി മന്ത്രാലയമാണ് നല്‍കുന്നത്. കൂടാതെ രാജ്യത്തെ ഭക്ഷ്യ സുരക്ഷ വിഭാഗം നേരത്തെ തന്നെ ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ സ്കൂളുകളില്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്.
ദല്‍ഹി ഹൈക്കോടതിയും സ്കൂളുകളിലുള്ള സോഡകലര്‍ന്ന വെള്ളത്തിന്റേയും ജങ്ക് ഫുഡിന്റേയും സ്കൂളിലും പരിസര പ്രദേശങ്ങളിലുള്ള വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നത് ദല്‍ഹി ഹൈക്കോടതി പഠനം നടത്തികൊണ്ടിരിക്കുകയാണ്. സ്വകാര്യ വിദ്യാലയങ്ങളില്‍ ഇത്തരം ഭക്ഷണങ്ങള്‍ നിര്‍ത്തലാക്കണമെന്ന് കാണിച്ച് ഉദയ് ഫൗണ്ടേഷന് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജി സമര്പ്പിച്ചതിന്മേലാണ് ഈ നടപടി. കൂടാതെ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം.
സ്കൂളുകളില്‍ നിന്നും 500 അടി ദൂരത്തില്‍ മാത്രമെ വില്പ്പനപാടുള്ളൂ എന്നും ഹര്ജ്ിയില് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: