കൊച്ചി: ക്ഷേമനിധികളുടെ ഭാവിനിലനില്പ്പിനും സാമ്പത്തിക ഭദ്രതയ്ക്കും ദ്വയാംഗത്വം, വ്യാജഅംഗത്വം എന്നിവ ഇല്ലാതാക്കാന്‍ എല്ലാ തൊഴിലാളി യൂണിയനുകളും തൊഴിലാളികളും സഹകരിക്കണമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. കാലാനുസൃതമായ ആനുകൂല്യവര്ധനയ്ക്കായി ശ്രമിക്കും. ഇതോടൊപ്പം തൊഴില്‍നൈപുണ്യം നല്‍കുന്നതിനായി നിര്‍മാണമേഖലയിലെ പുത്തന്‍ സാങ്കേതികതകളില്‍ പരിശീലനം നല്‍കുന്നതും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണ തൊഴിലാളി ക്ഷേമനിധിയുടെ ഇടപ്പള്ളി പോണേക്കരയിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ അവസ്ഥയില്‍ 2020ല്‍ ക്ഷേമനിധി സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടാകും. അഞ്ചുലക്ഷത്തോളം തൊഴിലാളികളായിരിക്കും അന്ന് പെന്ഷനര്മാരായുണ്ടാകുക. അവര്‍ക്ക് പെന്ഷന് നല്കാന് തന്നെ പ്രതിവര്‍ഷം 500 കോടി രൂപ വേണ്ടിവരും. ഈ സാഹചര്യം ഇപ്പോഴേ മനസിലാക്കി മാറ്റത്തിന് സജ്ജമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ നിലയില്‍ രണ്ടുവര്‍ഷം കൂടി ഈ സംവിധാനം ഭംഗിയായി കൊണ്ടുപോകാന്‍ തനിക്കുകഴിയും. അതിനുശേഷം ഇതിന്റെ ഭാവി ഇരുളടഞ്ഞതായിരിക്കും. രാജ്യതാല്‍പ്പര്യം പരിഗണിച്ചാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്നും ഇക്കാര്യത്തില്‍ തൊഴിലാളികളുമായോ സംഘടനകളുമായോ ഏറ്റുമുട്ടലിനില്ല. ഇതുസംബന്ധിച്ച് തൊഴിലാളി സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ബെന്നി ബഹനാന് എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.വി.തോമസ് എം.പി., ബോര്‍ഡ് ചെയര്മാന് കെ.ചന്ദ്രബാബു, സെക്രട്ടറി എ.അലക്സാണ്ടര്‍, ഡയറക്ടര്‍മാരായ കെ.പി.എല്സേബീയൂസ്, പി.വിശ്വനാഥന്, എ.അബ്ദുള്‍ സലാം, വി.എന്‍. രാധാകൃഷ്ണന്, കൗണ്‍സിലര്‍ വി.എന്‍.സരോജിനി, തൊഴിലാളിയൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: